Kerala

മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്ന് ആവര്‍ത്തിച്ച് പതിമൂന്നുകാരി; ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്ന് കഴക്കൂട്ടം നിന്നും കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരി. അമ്മ വഴക്കു പറഞ്ഞതിന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ വിശാഖപട്ടണത്തുനിന്നും കണ്ടെത്തിയ ശേഷം സി.ഡബ്യു.സിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. കൗണ്‍സിലിങിനുശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കലെത്തിയെങ്കിലും ഒപ്പം പോകാൻ കുട്ടി തയ്യാറായില്ല.

കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ പൂജപ്പുരയിലെ സിഡബ്ലുസി ആസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റി. പൊലീസെത്തിയാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നം മാതാപിതാക്കളെ തിരിച്ചയച്ചത്. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

ഓഗസ്റ്റ് 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് സിഡബ്ലുസി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി. മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടിയന്ന് സിഡബ്ല്യുസിക്ക് മൊഴി നല്‍കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കുട്ടി അറിയിച്ചു.