Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പി.വി. അന്‍വറും കെ.ടി. ജലീലും കാരാട്ട് റസാഖും ഒറ്റക്കെട്ട്: ത്രിമൂര്‍ത്തികളുടെ ഉദ്ദേശം ന്യൂനപക്ഷ വിലപേശലോ ?/ P.V. Anwar and K.T. Jalil and Karat Razzaq united: Triumvirate intent on minority bargaining?

ഇടതു സ്വതന്ത്രരുടെ നിലപാടുകളിലെ "സ്വാതന്ത്ര്യ പ്രഖ്യാപനം" രാഷ്ട്രീയ മാറ്റത്തിന്റെ മുന്നോടിയോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2024, 11:56 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത ഒരു സാഹചര്യം ഉരുത്തിരിയുകയാണ്. ഇടതു സ്വതന്ത്രര്‍ എന്ന ലേബലില്‍ എത്തിയവരുടെ ഏകീകരണമാണത്. പി.വി അന്‍വര്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് എന്നിവരാണവര്‍. കാരാട്ട് റസാഖ് തുടങ്ങിവെച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരായുള്ള നീക്കങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ടാണ് പി.വി അന്‍വറിന്റെ തുറുപ്പുചീട്ടിറക്കിയുള്ള പോരാട്ടം. പോലീസിനെയും അതുവഴി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കണക്കിന് പ്രഹരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് കെ.ടി. ജലീലിന്റെ പോരാട്ട പ്രഖ്യാപനം വന്നിരിക്കുന്നത്. ഇനി ഒരു മത്സരത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ ഇല്ലെന്നും, പകരം ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള യുദ്ധം ആംഭിക്കുകയാണെന്നുമാണ് കെ.ടി. ജലീലിന്റെ പ്രഖ്യാപനം.

ഇതേ രീതിയില്‍ തന്നെയാണ് കാരാട്ട് റസാഖിന്റെ നിലപാട്. ഈ ഇടത് സ്വതന്ത്രര്‍ എടുക്കുന്ന നിലപാടിനോട് സി.പി.എമ്മിന് അനുകൂല തീരുമാനമുണ്ടാകാന്‍ വഴിയില്ല. ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ ഉദ്യോഗസ്ഥരുടെ കുറ്റങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അത്, ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കാണ് കോട്ടം തട്ടുന്നത്. അല്ലാതെ തെറ്റ് കണ്ടുപിടിച്ച് വിളിച്ചു പറയുന്നവന് ക്രെഡിറ്റ് കിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ സ്വതന്ത്രര്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. കെ.ടി. ജലീല്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നതാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇങ്ങനെയാണ്.

‘ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ജലീല്‍ കുറിച്ചിട്ടുണ്ട്. ഇനി ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും’എന്നാണ് എം.എല്‍.എയുടെ പ്രഖ്യാപനം. സി.പി.എമ്മിന് വലിയ സ്വാധീനമില്ലാതിരുന്ന മലപ്പുറം ജില്ലയില്‍ പല മണ്ഡലങ്ങളും ചുവന്നത് ഇത്തരം സഹയാത്രികരിലൂടെയായിരുന്നു. കെ.ടി ജലീല്‍, പി.വി അന്‍വര്‍, വി. അബ്ദുറഹ്‌മാന്‍, കാരാട്ട് റസാഖ് എന്നിവരായിരുന്നു ഈ സഹയാത്രികരില്‍ പ്രമുഖര്‍. ഇതില്‍ മന്ത്രിയായ അബ്ദുറഹ്‌മാന്‍ സി.പി.എമ്മില്‍ അംഗത്വമെടുത്തിട്ടുണ്ട്.

മറ്റുള്ളവരെല്ലാം ഇപ്പോഴും ഇടത് സഹയാത്രികരായി തന്നെ മുന്നോട്ടു പോവുകയാണ്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് പി.വി അന്‍വറും കാരാട്ട് റസാഖും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിന് സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി. ശശി സഹായം നല്‍കിയെന്ന് ആരോപണം അതീവ ഗുരുതരമാണ്. ശശിക്കെതിരായ ആരോപണമായി ഉന്നയിക്കുന്നതെങ്കിലും പ്രതികൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പി. ശശിയേയും എ.ഡി.ജി.പിയേയും ആരോപണ നിഴലിലാക്കുക മാത്രമാണോ ഈ ഇടത് സഹയാത്രികരുടെ പടനീക്കം എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ഇതിനു പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോയെന്നും സി.പി.എം സംശയിക്കുന്നണ്ട്.

നിലവിലെ ഇടതു രാഷ്ട്രീയത്തില്‍ നടക്കുന്ന ഉള്‍പാര്‍ട്ടീ പോരും സര്‍ക്കാരിനുള്ളിലെ പടലപ്പിണക്കങ്ങളും ഇടതുപക്ഷത്തെ സ്വതന്ത്രരുമെല്ലാം ഇതില്‍ പങ്കാളികളായിരിക്കുകയാണ്. സര്‍വ്വശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണ് എല്ലാവര്‍ക്കും ഒരേ സമയം എതിരാളിയും സംരക്ഷകനും. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് അനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പല്‍പോലെ സി.പി.എം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആകെയുണ്ടായിരുന്ന ഒരേയൊരു എതിര്‍ ശബ്ദം വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനായിരുന്നു. അദ്ദേഹം സജീവ പാര്‍ട്ടി പ്രവര്‍ത്തനം വിട്ടതിനു ശേഷം പിണറായി വിജയന് പാര്‍ട്ടിയില്‍ എതിരാളികള്‍ ഇല്ലാതായെന്നതും വസ്തുതയാണ്.

ReadAlso:

തരൂര്‍ ഇനി കോണ്‍ഗ്രസില്‍ എത്രനാള്‍ ?: ‘പുറത്തു’ പോക്കിന് ഊര്‍ജ്ജം നല്‍കാന്‍ അടിയന്തിരാവസ്ഥാ ലേഖനം കൂട്ട് ?; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നീക്കങ്ങള്‍ ?

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

KSRTC കേന്ദ്രത്തിന് എതിരല്ലേ ?: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പണി മുടക്കില്‍ KSRTC ഇല്ലേ; മന്ത്രി ഗണേഷ് കുമാറിന് എന്തു പറ്റിയെന്ന് യൂണിയന്‍കാര്‍ ?; നോട്ടീസൊന്നും കിട്ടിയില്ലെന്ന് മന്ത്രിയും; അടുത്ത മാസത്തെ ശമ്പളത്തില്‍ ഒരു ദിവസത്തെ കൂലി കുറയ്ക്കുമോ ?

ഇനിയുള്ള ജീവിതം പത്മനാഭന്റെ മണ്ണിലോ ?: തിരിച്ചു പോകാന്‍ മനസ്സില്ലെന്ന് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് F-35; വിമാനത്തെ ഹാംഗര്‍ യൂണിറ്റിലേക്കു മാറ്റി; അതീവ രഹസ്യമായി തകരാര്‍ പരിഹരിക്കാല്‍

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

എന്നാല്‍, പാര്‍ട്ടിയിലെ എല്ലാ തട്ടിലും എത്തുകയും, കേരളത്തിന്റെ മുഖ്യമന്ത്രി പദം രണ്ടുതവണ അലങ്കരിക്കുകയും ചെയ്തിട്ടും, മറ്റൊരാള്‍ക്കും ശബ്ദമില്ലെന്ന സ്ഥിതി തുടര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ പല ചേരികള്‍ രൂപപ്പെടാന്‍ തുടങ്ങി. പരസ്യമായി എതിര്‍ക്കാന്‍ പാങ്ങില്ലാത്തവര്‍ രഹസ്യമായും, പരോക്ഷമായുമൊക്കെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. സംഘമായും, പഴയ വിഭാഗീയതയെ സജാവമാക്കാന്‍ ശ്രമിച്ചുമൊക്കെ കാര്യങ്ങള്‍ നീക്കി. എന്നാല്‍, അവിടെയെല്ലാം കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി തടയിട്ടാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ അടവിനും മുഖ്യമന്ത്രി മുന്‍കൈയെടുത്തു. പലരീതികളും പയറ്റി. അതിനു വേണ്ടി ശ്രമിച്ചതിന്റെ ഭാഗമാണ് പി.എ മുഹമ്മദ് റിയാസ് മരുമകനായതും മന്ത്രിപദത്തില്‍ എത്തിയതെന്ന ആക്ഷേപം പ്രതിപക്ഷവും ഇടതുപാര്‍ട്ടീ പ്രവര്‍ത്തകരും ഉന്നയിക്കുന്നുണ്ട്.

പക്ഷെ അതെല്ലാം ഒരു നോട്ടത്തിലോ, ഒരു വാക്കിലോ അതുമല്ലെങ്കില്‍ ഒരു തീരുമാനിത്തിലൂടെയോ ഇല്ലാതാക്കിക്കൊണ്ട് മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി. ഇതിനെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു സ്വതന്ത്രര്‍ മുഖ്യമന്ത്രിയുടെ വകുപ്പിലെ പ്രശ്‌നങ്ങള്‍ ഉര്‍ത്തിക്കാട്ടി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. അന്‍വറിന്റെ പരാതിക്കു മുമ്പില്‍ പോലീസും ആഭ്യന്തര വകുപ്പും വിയര്‍ത്തു നില്‍ക്കുകയാണ്. ഇതിനു പിന്നാലെ കെ.ടി. ജലീലിന്റെ വെല്ലുവിളിയും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ്. ജലീല്‍ അടുത്ത് എന്തു നീക്കം നടത്തുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്.

ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ വല്ലാതെ മടുത്തിരിക്കുന്നുവെന്ന സത്യം മറച്ചു വെയ്ക്കാനാവില്ല എന്നതാണ് വസ്തുത. ക്ഷേമ പെന്‍ഷന്‍ വിതണത്തിലെ അലംഭാവം തൊട്ട് വിലക്കയറ്റം വരെയുള്ള പ്രശ്‌നങ്ങളും, കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ സന്ധി ചെയ്യലും, തൃശൂരില്‍ സുരേഷ്‌ഗോപിയുടെ ജയത്തില്‍ സി.പി.എമ്മിന്റെ പങ്കുമെല്ലാം മലപ്പുറത്തെ സ്വതന്ത്രരെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ ചിന്തകളെ തടയിടാന്‍ സി.പി.എമ്മിനാകില്ല എന്നതാണ് സ്വതന്ത്രരെ സംബന്ധിച്ചുള്ള സ്വാതന്ത്ര്യം. തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയാണോ എന്നല്ലാതെ മറ്റൊന്നും നോക്കാതെയാണ് സി.പി.എം സ്വതന്ത്രരെ കണ്ടെത്തുന്നത്. അതിന് ഉദാഹരണമാണ് പി.വി ശ്രീനിജന്റെ സ്ഥാനാര്‍ത്ഥിത്വം.

മലപ്പുറം ചുവപ്പിക്കാന്‍ സി.പി.എമ്മനെ സഹായിച്ച അന്‍വറും ജലീലും റസാഖും ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ ഇടതു സര്‍ക്കാരിന്റെ അവസാന കാലം ആയതു കൊണ്ടാണോ എന്നതും സംശയമുണ്ട്. ന്യൂനപക്ഷങ്ങളുടെ ഏകീകരണമെന്ന നിലയിലും, രാഷ്ട്രീയ മാറ്റത്തിനുള്ള നീക്കമായുമൊക്കെ ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആത്യന്തികമായ തീരുമാനം ഈ ത്രിമൂര്‍ത്തികളുടേതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇതിന്റെ സത്യാവസ്ഥ പുറത്തു വരുമെന്നുറപ്പാണ്.

 

CONTENT HIGHLIGHTS; P.V. Anwar and K.T. Jalil and Karat Razzaq united: Triumvirate intent on minority bargaining?

Tags: KT JALEEL MLAMALAPPURAM CONSTITUANCYപി.വി. അന്‍വറും കെ.ടി. ജലീലും കാരാട്ട് റസാഖും ഒറ്റക്കെട്ട്ത്രിമൂര്‍ത്തികളുടെ ഉദ്ദേശം ന്യൂനപക്ഷ വിലപേശലോ ?Pinarayi VijayanCPMPV ANWAR MLALDF GOVERMENTANWESHANAM NEWSAnweshanam.comFORMER MLA KARATRAZAKH

Latest News

6 ജില്ലകളിലെ ആശുപത്രികൾക്ക് നിപ ജാഗ്രതാ നിർദേശം | Nipah alert issued to hospitals in 6 districts

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം പുറത്ത് | Pinarayi Vijayan’s old speech against Rawada Chandrasekhar is out

നിപ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് | Nipah; Health Department advises avoiding unnecessary hospital visits

‘ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ പരാമര്‍ശം അംഗീകരിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ | youth congress leaders criticizes P J Kurien

ബീഹാറിൽ അഭിഭാഷകനെ വെടിവെച്ച് കൊന്ന് അജ്ഞാത സംഘം | Lawyer shot dead by unidentified gang in Bihar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.