Fact Check

ആണ്‍കുട്ടി ‘MANPADS’ വെച്ച് ഹെലികോപ്റ്ററിനു നേരെ വെടിയുതിര്‍ക്കുന്നത് മണിപ്പൂരില്‍ നിന്നുള്ള ദൃശ്യമാണോ? വീഡിയോയിലെ സത്യാവസ്ഥ എന്താണ്‌

ഒരു ആണ്‍കുട്ടി തന്റെ ചുമലില്‍ വെച്ചിരിക്കുന്ന മാന്‍പോര്‍ട്ടബിള്‍ ആന്റി ടാങ്ക് സിസ്റ്റം എന്ന ‘MANPADS’ ല്‍ നിന്നും വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ വഴി ഉണ്ടായ അവകാശവാദം മണിപ്പൂരിലെ വിമതര്‍ ഒരു ഇന്ത്യന്‍ കോംബാറ്റ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതായിട്ടാണ്. മണിപ്പൂരിലെ മൊയ്‌റാംഗില്‍ കുക്കി വിമതര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് റോക്കറ്റ് ബോംബ് ആക്രമണം നടത്തിയതായി മറ്റു ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

മണിപ്പൂരിലെ വിമതര്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് മണിപ്പൂര്‍ ഗ്രാമത്തിന് നേരെ മിസൈലുകള്‍ തൊടുത്തുവിടുന്നതിന്റെ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ് എന്ന് വിശദീകരിച്ചുകൊണ്ട് സംഭവം റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തു. മണിപ്പൂര്‍ കലാപകാരികള്‍ മണിപ്പൂര്‍ പോലീസിനെ കുറ്റപ്പെടുത്തുന്നതിന്റെ ‘എക്‌സ്‌ക്ലൂസീവ്’, ‘ആധികാരിക’ വീഡിയോ ആയി റിപ്പബ്ലിക് ടിവി ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തു.

കുക്കി തീവ്രവാദികള്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് റോക്കറ്റ് ബോംബുകള്‍ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ മണിപ്പൂര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അസ്‌കര്‍ അലി എം.കെ. പങ്കുവെച്ചു.

എന്താണ് വീഡിയോയുടെ സത്യാവസ്ഥ;

വൈറലായ വീഡിയോയുടെ ഫ്രെയിമുകളില്‍ നടത്തിയ പരിശോധനയില്‍ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് സെപ്റ്റംബര്‍ 5ന് ആണെന്ന് കണ്ടെത്തി. കാച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ഒരു മാന്‍പാഡിന്റെ സഹായത്തോടെ മ്യാന്‍മര്‍ ‘JUNTA’ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട ദൃശ്യങ്ങളാണ് ഇതെന്ന് കണ്ടെത്താന്‍ സാധിച്ചു.

ക്ലാഷ് റിപ്പോര്‍ട്ട് എന്ന എക്‌സ് ഉപയോക്താവ് സെപ്തംബര്‍ 6 ന് വീഡിയോ ട്വീറ്റ് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി. മ്യാന്‍മര്‍ മിലിട്ടറി ‘JUNTA’ ഹെലികോപ്ടറിനെ കെഐഎ വെടിവെച്ച് വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കൃത്യമായി കാണാം. ഇത് നേരത്തെ നടന്ന സംഭവമായിരിക്കാം എന്നാല്‍ അന്ന് തന്നെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

വീഡിയോ മണിപ്പൂരില്‍ നിന്നല്ല, മ്യാന്‍മറില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കി മണിപ്പൂര്‍ പോലീസ് ട്വീറ്റ് ചെയ്തു. വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച അവകാശവാദം തെറ്റായ വിവരങ്ങളാണെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള PIB വസ്തുതാ പരിശോധന യൂണിറ്റും വ്യക്തമാക്കി.

ചുരുക്കത്തില്‍, റിപ്പബ്ലിക് ടിവി മ്യാന്‍മറില്‍ നിന്നുള്ള ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുകയും അത് മണിപ്പൂരില്‍ നിന്നുള്ളതാണെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തു.

മണിപ്പൂര്‍ പോലീസിന്റെത് തെറ്റായ അവകാശവാദമാണെന്ന് പോലും ചാനല്‍ ആരോപിച്ചു. മണിപ്പൂരില്‍ നിന്നുള്ള ഒരു ബിജെപി നേതാവ് ഉള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഈ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം മണിപ്പൂരില്‍ നിന്നുള്ളതല്ലെന്നും മ്യാന്മാരില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി.

Latest News