Celebrities

മോഹന്‍രാജ് എങ്ങനെ കീരിക്കാടന്‍ ജോസായി? അദ്ദേഹത്തിന്റെ വാക്കുകള്‍..

മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അതുല്ല്യനായ നടനായിരുന്നു മോഹന്‍രാജ്. ഇന്ന് വൈകുന്നേരം ആണ് അദ്ദേഹം അന്തരിച്ചത്. കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റോള്‍ ആയിരുന്നു കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ്. കിരീടം അഭിനയിച്ചു കഴിഞ്ഞ് പിന്നെ ഇങ്ങോട്ട് കീരിക്കാടന്‍ ജോസ് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ താന്‍ എങ്ങനെയാണ് കീരിക്കാടന്‍ ജോസിലേക്ക് എത്തിയത് എന്ന് പറയുന്ന താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ആകെ ശ്രദ്ധ നേടുന്നത്.‘കിരീടത്തിലേക്ക് ഞാന്‍ വരാനുള്ള പ്രധാന കാരണം കലാധരനാണ്. കലാധരന്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ഇങ്ങോട്ട് വരണം എന്ന്. അവിടെ എത്തിയപ്പോള്‍ എന്നോട് ചോദിച്ചു, നാളെ വരാമോ എന്ന്. ഞാന്‍ പറഞ്ഞു നാളെ ഹോളിഡേ അല്ലേ വരും, മറ്റേന്നാളെ പോകുള്ളൂ എന്ന്. അങ്ങനെ ഞാന്‍ അടുത്തദിവസം ചെന്നപ്പോള്‍ എന്നെയും വിളിച്ചുകൊണ്ട് നേരെ ചെന്നത് ഉണ്ണിയുടെയും സിബി മലയിലിന്റെയും മുന്നിലാണ്. അപ്പോള്‍ എനിക്കൊന്നും പിടികിട്ടിയില്ല. എന്നിട്ട് അവര്‍ നേരെ ലോഹിതദാസിന്റെ മുന്‍പിലേക്ക് കൊണ്ടുപോയി. ലോഹിതദാസ് ലിഫ്റ്റ് ഇറങ്ങി വരികയായിരുന്നു, എന്നെ കണ്ടപ്പോള്‍ ഒരു നിമിഷം ഇങ്ങനെ നോക്കി. എന്നിട്ട് ഇങ്ങനെ ചെറുതായി ഒന്ന് തലയാട്ടി. അത്രയേ ഉള്ളൂ. അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു.’

‘അപ്പോള്‍ കലാധരന്‍ പറഞ്ഞു, നിങ്ങള്‍ അഭിനയിക്കണം എന്ന്. ഇതിലെ നമ്പര്‍വണ്‍ ക്യാരക്ടര്‍ ആണ് നിങ്ങള്‍ക്ക് തന്നിട്ടുള്ളത്, കീരിക്കാടന്‍ ജോസ് എന്ന്. ഞാന്‍ പെട്ടെന്ന് ഷോക്കായി പോയി, എനിക്ക് ഒരുമാതിരി പോലെയായി. ഇത് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന്. ഞാന്‍ വലിയ കാര്യമാക്കിയില്ല. അപ്പോള്‍ കാര്യം എന്തെന്ന് വെച്ചാല്‍, പ്രദീപ് ശക്തി എന്ന് പറയുന്ന ഒരാളെ അവര്‍ കീരിക്കാടന്‍ ജോസായി ഫിക്‌സ് ചെയ്തിരുന്നു. അയാള്‍ ഫ്ളൈറ്റ് ടിക്കറ്റ് മേടിച്ചു വെച്ചു, പക്ഷെ ഫ്‌ളൈറ്റില്‍ കയറിയില്ല. മദ്രാസില്‍ സെറ്റില്‍ഡ് ആയിട്ടുള്ള ആളായിരുന്നു അയാള്‍. അങ്ങനെ അവര് എന്നെ നോക്കിയപ്പോള്‍ ഒരു കോയിന്‍സിഡന്‍സ് പോലെ എന്നെ കാണുന്നു. എന്നെ കണ്ടപ്പോഴേക്കും അവരുടെ മൈന്‍ഡ് മാറി.’‘ആക്ച്വലി കൊച്ചിന്‍ ഹനീഫയുടെ വേഷം ജോണിക്കും ജോണിയുടെ വേഷം എനിക്കും ഇങ്ങനെയായിരുന്നു അവര്‍ മനസ്സില്‍ കണ്ടത്. ആര് കലാധരന്‍. എന്നിട്ട് ഈ പ്രശ്‌നം വന്നപ്പോള്‍ ഷണ്മുഖം പറഞ്ഞു എന്തിനാണ് അവനെക്കാളും രണ്ട് ഇരട്ടിയുള്ള വേറൊരു സാധനത്തിനെ കിട്ടിയില്ലേ, അവനെ അങ്ങ് കളയാന്‍. ഇവരെല്ലാവരും കൂടെ അപ്പോള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ മര്യാദയ്ക്ക് ലീവ് എടുക്കണം, ഇതില്‍ കിട്ടാനുള്ള ഏറ്റവും വലിയ വേഷമാണ് തന്നേക്കുന്നത് എന്ന്. എനിക്കൊരു ഇത്.. എന്താണിത്, ഉള്ളതാണോ ഇല്ലാത്തതാണോ എന്ന്. ആദ്യം എടുത്തത് ഇന്റര്‍വെല്‍ ഫൈറ്റ് ആണ്. ഇന്റര്‍വെല്‍ ഫൈറ്റ് കഴിഞ്ഞപ്പോള്‍ പാസ്മാര്‍ക്ക് തന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ തന്നെയാണോ.. അതോ വേറെ ആരെങ്കിലും ആണോ എന്ന് തോന്നിപ്പോയി.’ മോഹന്‍രാജ് പറഞ്ഞു.