തൃശൂർ: തിരികത്തിച്ചു വെടിക്കോപ്പിനു തീകൊളുത്തുന്നതിനു പകരം ഇലക്ട്രിക്കൽ ഇഗ്നിഷൻ സംവിധാനം ഏർപ്പെടുത്തണമെന്നതടക്കം വെടിക്കെട്ടു നടത്തിപ്പിൽ ഒട്ടേറെ മാറ്റങ്ങൾക്കു കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ സമർപ്പിച്ചിരുന്നതായി സൂചന.
കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇവയെല്ലാം പൂർണതോതിൽ ഇടംപിടിച്ചിട്ടില്ല. മാഗസിനും (വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടം) ഫയർലൈനും തമ്മിൽ 200 മീറ്റർ അകലമെന്ന വിജ്ഞാപനത്തിലെ നിബന്ധന പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുമ്പോഴും ബാക്കി 34 നിബന്ധനകളുടെ കാര്യം എന്താകും എന്നു വ്യക്തമായിട്ടില്ല.
പുറ്റിങ്ങൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര കമ്മിഷൻ ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെന്ന ആമുഖത്തോടെ സമർപ്പിച്ച റിപ്പോർട്ടിൽ ഈ ശുപാർശകളും ഉൾപ്പെട്ടിരുന്നു.