Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

എത്ര ആള്‍ക്കൂട്ടം കൊണ്ടും മുറിക്കാനാകാത്ത നിശബ്ദത കോടമഞ്ഞ് പോലെ തളം കെട്ടികിടക്കുന്ന ക്ഷേത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2024, 02:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആദിമകാലത്ത് നീലഗിരി താഴ്‌വാരങ്ങളില്‍ തോട, ബഡഗ, കോട, ഇരുള, കുറുമ്പ തുടങ്ങിയ ഗോത്രങ്ങള്‍ വസിച്ചിരുന്നു. ഈ ഗോത്രങ്ങള്‍ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. കാലക്രമേണ ഗോത്രങ്ങള്‍ ശിഥിലമായിത്തുടങ്ങി. എത്ര ആള്‍ക്കൂട്ടം കൊണ്ടും മുറിക്കാനാകാത്ത നിശബ്ദത കോടമഞ്ഞ് പോലെ ഒരേസമയം നേര്‍ത്തതായും നിഗൂഢമായും തളം കെട്ടി നില്‍ക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന പരമ്പരാഗത ഗോത്രവിഭാഗമായ തോടര്‍ നിര്‍മിച്ച ക്ഷേത്രമാണിത് എന്നാണ് വിശ്വാസം. വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷക കാഴ്ചയായി തോട ക്ഷേത്രം ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.

 

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പ്രധാന ആദിവാസി ഗോത്ര വിഭാഗമാണ് തോടര്‍. തോടകള്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ 75 അംഗീകൃത ഗോത്ര വിഭാഗങ്ങളില്‍ ഒന്നാണ് തോടര്‍ ഗോത്രം. മുകളില്‍ വസിക്കുന്നവര്‍ എന്ന് അര്‍ഥം വരുന്ന ‘തുടവര്‍ ‘എന്ന വാക്കില്‍ നിന്നോ ഇടയന്‍ എന്നര്‍ഥം വരുന്ന ‘തോരന്‍’ അല്ലെങ്കില്‍ ‘തൊരുവന്‍’ എന്ന വാക്കില്‍ നിന്നോ ഉത്ഭവിച്ചതാവാം തോട എന്ന നാമം.

നീലഗിരിയിലെ മണ്ട്/മുണ്ട് എന്നറിയപ്പെടുന്ന ചെറുഗ്രാമങ്ങളിലാണ് തോടര്‍ ജീവിക്കുന്നത്. അഞ്ചോ ആറോ കുടിലുകളും, ഒരു അമ്പലവും, കാലികളെ പാര്‍പ്പിക്കുന്നതിനുള്ള ഇടം എന്നിവ ഇവിടെയുണ്ടാകും. ചെറുഗ്രാമങ്ങളിലായി നിരവധി നടപ്പാതകളും ഉണ്ട്. അമ്പലത്തിലേക്കുള്ള പാതയാണ് ഇതില്‍ പ്രധാനം. ഈ അമ്പലം സാധരണ വീടുകളെ അപേക്ഷിച്ച് കുറേക്കൂടി വലുപ്പമുള്ളതായിരിക്കും. തോട ഗോത്രത്തിന്റെ പവിത്രമായ ക്ഷേത്രം, തോട ഗ്രാമങ്ങളില്‍ ഒന്നായ മുതുനാട് മുണ്ട് എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ രൂപകല്‍പ്പന ചെയ്ത ക്ഷേത്രത്തില്‍ പരമ്പരാഗത ശൈലിയിലുള്ള കല്ലുകളും ചുവരുകള്‍ക്കായി മുളകളും ആണ് ഉപയോഗിച്ചിരിക്കുന്നത്. കുടിലിന്റെ പുറംഭാഗം മ്യൂറല്‍ പോലുള്ള കലാരൂപം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രത്യേക ആഘോഷദിവസങ്ങളില്‍ ഇവിടെ വലിയ തിരക്ക് ഉണ്ടാകാറുണ്ട്. ഈ ദിവസങ്ങളിൽ ക്ഷേത്രം മോടി വരുത്തുകയും അലങ്കരിക്കുകയും ചെയ്യുന്നു.

 

തോട ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത അതിന്റെ കവാടമാണ്. വളരെ ചെറുതും ഒരാള്‍ക്ക് ഇഴഞ്ഞ് മാത്രം പ്രവേശിക്കാന്‍ പാകത്തിലുള്ളതുമായ ഈ കവാടം വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷക്ക് വേണ്ടി പ്രത്യേകം അങ്ങനെ രൂപകല്‍പന ചെയ്തതാണത്രെ. കോണാകൃതിയിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് നിര്‍ദ്ദിഷ്ട വനവിഭവങ്ങള്‍ ഉപയോഗിക്കണമെന്നത് തോടകളുടെ വിശ്വാസമാണ്. ഇത്തരം വനവിഭവങ്ങളില്‍ ഏതെങ്കിലും ഒന്നിന് വംശനാശം സംഭവിച്ചാല്‍ തോട സംസ്‌കാരം തകരാനിടയാകും എന്നവര്‍ കരുതുന്നു.

തോടര്‍ വിഭാഗം പ്രധാന ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത് എരുമ വളര്‍ത്തലും പാലുല്‍പാദനവുമാണ്. അതിലൂടെ വലിയ രീതിയില്‍ വരുമാനം കണ്ടെത്താന്‍ അവര്‍ക്ക് സാധ്യമാവുന്നു. കൂടാതെ ചൂരല്‍, മുള എന്നിവയുടെ വ്യാപാര കൈമാറ്റങ്ങളും അവര്‍ നടത്തി വരുന്നു. നീലഗിരിയിലെ മറ്റു ഗോത്ര വിഭാഗങ്ങളുമായി ചൂരലും മുളയും വ്യാപാര കൈമാറ്റം നടത്തുകയും, പകരമായി ധാന്യങ്ങളും തുണികളും മണ്‍പാത്രങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. ക്ഷീരോല്‍പാദനവുമായി ബന്ധപ്പെട്ട് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. ക്ഷീരകര്‍ഷകരെയും പുരോഹിതന്മാരെയും നിയമിക്കുക, ഗോശാലകള്‍ പുനര്‍നിര്‍മിക്കുക, ശ്മശാനങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങി നിരവധി ചടങ്ങുകള്‍ ഉണ്ട്. ഇത്തരം ആചാരങ്ങളില്‍ പങ്കെടുത്താല്‍ മാത്രമേ മരണാനന്തര ലോകത്തേക്ക് പ്രവേശനമുള്ളൂ എന്നൊരു വിശ്വാസവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

ReadAlso:

ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ കാണാം!! ഇത് റെയിൽവേയുടെ സ്വപ്ന പദ്ധതി

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

 

എരുമകളായിരുന്നു തോട ഗോത്രക്കാരുടെ ദൈവം. മറ്റു വിഗ്രഹങ്ങളെയോ ദൈവങ്ങളെയോ അവര്‍ ആരാധിച്ചിരുന്നില്ല. ക്ഷേത്രത്തിലെ ആഘോഷ സംബന്ധമായ കാര്യങ്ങളിലൊന്നും സ്ത്രീകള്‍ക്ക് അനുമതി നല്‍കാറില്ല. പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്തിന് അപ്പുറത്തേക്ക് സ്ത്രീകള്‍ പ്രവേശിക്കാന്‍ പോലും പാടില്ല. പൂജാരിക്ക് മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഈ പൂജാരിക്ക് സ്വന്തം വീടോ മറ്റുസ്ഥലങ്ങളോ സന്ദര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവര്‍ ധരിക്കുന്നത് പോലുള്ള വര്‍ണാഭമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ലളിതമായ കറുപ്പ് നിറത്തിലുള്ള വസ്ത്രമായിരിക്കണം അവര്‍ ധരിക്കേണ്ടത്.

വിദേശ ആധിപത്യത്തെ തുടര്‍ന്ന് തോടകള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുകയും അത് കാര്‍ഷിക മേഖലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. തോടകള്‍ വിശുദ്ധമായി കണക്കാക്കിയിരുന്ന കുന്നുകളും മലഞ്ചെരുവുകളും കല്ലുകളുടെ ആവശ്യത്തിനായി ഖനനം ചെയ്യുകയും, കുടിയേറ്റ പാതകള്‍ക്കായി ജലസ്രോതസ്സുകളായിരുന്ന അരുവികളും നീര്‍ചാലുകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തെ തുടര്‍ന്ന് തോടരുടെ മേച്ചില്‍ സ്ഥലങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കുകയും തേയില, കാപ്പിത്തോട്ടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതിനാല്‍, പലര്‍ക്കും കൃഷി ചെയ്ത് ജീവിക്കാന്‍ ഭൂമി പാട്ടത്തിനെടുക്കേണ്ടി വന്നു.

 

കരകൗശല നിര്‍മാണം തോട ഗോത്രത്തിലെ സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പരമ്പരാഗതമായി കൈമാറി വന്ന കരകൗശലവിദ്യകള്‍ പരമ്പരാഗത തനിമയോടെ നിലനിര്‍ത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. തോട സ്ത്രീകളുടെ പച്ചകുത്തിയ ശരീരവും, മുറുകിയതും ചുരുണ്ടതുമായ നീളന്‍ തലമുടികളും മനോഹരമായ കാഴ്ചയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള തുന്നല്‍ വസ്ത്രങ്ങള്‍ കരകൗശലങ്ങളുടെ മറ്റൊരു ഉദാഹരണമാണ്.

Tags: The mystery temple todatida templeഅമ്പലംക്ഷേത്രംനീലഗിരി

Latest News

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

നിലമ്പൂരിൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.