Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ – epilepsy in women what to care

സ്ത്രീകളിൽ കണ്ടുവരുന്ന അപസ്മാരത്തിന് അല്പം സങ്കീർണതകൾ കൂടുതലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2024, 07:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അപസ്മാരം. എന്നാൽ സ്ത്രീകളിൽ കണ്ടുവരുന്ന അപസ്മാരത്തിന് അല്പം സങ്കീർണതകൾ കൂടുതലാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് അതിനുകാരണം. ജനനം, കൗമാരം, ആർത്തവം, പ്രസവം, ആർത്തവവിരാമം, വാർദ്ധക്യം ഇങ്ങനെ ഓരോ ഘട്ടത്തിലും സവിശേഷ പരിചരണം വേണ്ടിവരുന്നു.

ഹോർമോണുകളും അപസ്മാരവും

സ്ത്രീകളിലുണ്ടാകുന്ന അപസ്മാരത്തിൽ ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾക്ക് വലിയ പങ്കുണ്ട്. സ്ത്രീഹോർമോണായ ഈസ്ട്രജൻ അപസ്മാര സാധ്യത കൂട്ടുന്നു. എന്നാൽ പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ അപസ്മാര സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് ഹോർമോണുകളാണ് സ്ത്രീകളിൽ ഏറ്റവും നിർണായകമായി പ്രവർത്തിക്കുന്നത്.

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന മരുന്നുകൾ വേണം ഇവർക്ക് തെരഞ്ഞെടുക്കാൻ. അപസ്മാരത്തിന് നൽകുന്ന ചില മരുന്നുകൾ കുട്ടികളുടെ ശരീരഭാരം കൂടാനും ആർത്തവക്രമം തെറ്റാനും പി.സി.ഒ.ഡി പോലെയുള്ള ഹോർമോണൽ പ്രശ്നങ്ങൾക്കും കാരണമാകാം. ഇതെല്ലാം ഭാവിയിൽ ഗർഭംധരിക്കാൻ തടസ്സമായേക്കാം. കൃത്യസമയത്ത് ചികിത്സ തുടങ്ങുകയും പരിശോധനകൾ മുറപോലെ നടത്തുകയും ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനാകും.

പ്രായപൂർത്തിയായ പെൺകുട്ടികളിൽ, അണ്ഡം ഉല്പാദിപ്പിക്കപ്പെടുന്ന സമയത്തും ആർത്തവത്തിന് ശേഷവും ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ക്രമരഹിതമായ ആർത്തവചക്രമുള്ളവരിൽ കാര്യങ്ങൾ കൂടുതൽ വഷളാകാം. അതുകൊണ്ട് ആർത്തവചക്രം കൃത്യമായി നിരീക്ഷിച്ച ശേഷം, അത് സാധാരണ ഗതിയിലാക്കിയ ശേഷം വേണം അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടത്.

അപസ്മാരം വിവാഹജീവിതത്തിൽ

സാമൂഹികമായ പല തെറ്റിദ്ധാരണകളും അപസ്മാരത്തെ ചുറ്റിപ്പറ്റി നമ്മുടെ നാട്ടിലുണ്ട്. യുവതികൾക്ക് കല്യാണാലോചനകൾ വരുമ്പോഴെല്ലാം അപസ്മാരം ഒരു പ്രധാന ചർച്ചാവിഷയമാകാറുണ്ട്. ഇക്കാര്യത്തെ കുറിച്ച് തുറന്നുസംസാരിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള ഇടമുണ്ടാകേണ്ടത് അത്യാവശ്യമാണ്. മാനസികപിന്തുണയുടെ പ്രാധാന്യം വളരെ വലുതും. കൃത്യമായ അറിവും അവബോധവും കൊണ്ടുവേണം ഇത്തരം ചിന്തകളെ മാറ്റിയെടുക്കാൻ.
അപസ്മാരം ഉള്ള സ്ത്രീകൾ ഗർഭനിരോധന മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിർദേശം അനുസരിച്ച് വേണം ഇവർ അവ ഉപയോഗിക്കാൻ കാരണം ചിലപ്പോൾ അത് അപസ്മാരത്തിന് വേണ്ടി കഴിക്കുന്ന മരുന്നുകളുമായി ചേരാത്തതായിരിക്കും.

ReadAlso:

കൈകാലുകളില്‍ മരവിപ്പും പുകച്ചിലും ഉണ്ടെങ്കിൽ സൂക്ഷിക്കണം

കൊഴുപ്പ് കുറയ്ക്കാനും ഹൃദയാരോ​ഗ്യത്തിനും വെളുത്തുള്ളി!!

കേരളത്തിൽ മസ്തിഷ്ക ജ്വരം ബാധിച്ചവർ വർദ്ധിക്കുന്നു!!

ഹെയർ ഡൈ ബ്ലാഡർ ക്യാൻസറിന് കാരണമാകുമോ? പഠനം പറയുന്നു | Hair Dye

നിങ്ങൾക്ക് ഉറക്കം കുറവാണോ? ഹൃദ്രോഗം വരുമെന്ന് ഉറപ്പ്; റിപ്പോർട്ടുകൾ ഇങ്ങനെ | Heart Attack

അപസ്മാരമുള്ള യുവതികൾ ഗർഭം ധരിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ കുറഞ്ഞത് മൂന്ന് മാസം മുൻപെങ്കിലും തയാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. സ്ഥിരമായി കാണുന്ന ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയും മരുന്നുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും വേണം. അപസ്മാരം നിയന്ത്രിക്കാൻ പലതരം മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരുണ്ട്. ഗർഭം ധരിക്കാൻ ഒരുങ്ങുമ്പോൾ ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് മരുന്നിൽ മാറ്റങ്ങൾ വരുത്തണം. ഇല്ലെങ്കിൽ അപസ്മാരത്തിന് കഴിക്കുന്ന മരുന്നുകൾ വന്ധ്യതയ്ക്ക് കാരണമായേക്കാം.

പണ്ടുകാലത്ത് ഗർഭിണികളിലെ അപസ്മാരത്തിന് നൽകിയിരുന്ന മരുന്നുകൾ ഭ്രൂണത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗർഭിണികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുകൾ ലഭ്യമാണ്. എങ്കിലും 3% മുതൽ 25% വരെ സ്ത്രീകളിലും ഭ്രൂണത്തിന് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് കൂടുതൽ ചെക്കപ്പുകളും മേൽനോട്ടവും ഗർഭിണികൾക്ക് വേണമെന്ന് പറയുന്നത്.

അമ്മയ്‌ക്കോ അച്ഛനോ അപസ്മാരമുണ്ടെങ്കിൽ കുഞ്ഞിനും രോഗമുണ്ടാകുമോ?

20-30% രോഗികളിൽ മാത്രമാണ് ജനിതക കാരണങ്ങളാൽ അപസ്മാരം ഉണ്ടാകുന്നത്. അതായത് നിങ്ങൾക്ക് അപസ്മാരമുണ്ടെങ്കിൽ നിങ്ങളുടെ കുട്ടികൾക്ക് അപസ്മാരമുണ്ടാകാനുള്ള ചെറിയൊരു സാധ്യതയുണ്ട്. എങ്കിലും ഭൂരിഭാഗം രോഗികളിലും (60%-70%) മറ്റ് കാരണങ്ങൾ കൊണ്ടാണ് അപസ്മാരം ഉണ്ടാകുന്നത്. ഇനി നിങ്ങളിൽ നിന്ന് ജനിതകമായി കുഞ്ഞിന് ഭാവിയിൽ അപസ്മാരമുണ്ടായാലും, കൃത്യമായ പരിശോധനകളിലൂടെയും ചികിത്സയിലൂടെയും ഒരു സാധാരണ ജീവിതം നയിക്കാൻ നിസംശയം കഴിയും.

ആറ് മാസത്തിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പനി കൂടുമ്പോൾ അതിനോടനുബന്ധിച്ച് അപസ്മാരം ഉണ്ടാകാറുണ്ട്. അപസ്മാരമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ  ഇതിന് കാര്യമായ ചികിത്സയൊന്നും വേണ്ടിവരാറില്ല. കുട്ടി വളരുമ്പോൾ അത് സ്വാഭാവികമായി ഭേദമായിക്കൊള്ളും. ഡോക്ടറെ കണ്ട് പരിശോധനകൾക്ക് വിധേയരാകുകയും അപകടസാദ്ധ്യതകൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണമെന്ന് മാത്രം..

ഗർഭകാലത്തെ അപസ്മാരം; വേണം അതീവജാഗ്രത

ഗർഭം ധരിച്ച് ആദ്യത്തെ എട്ട് ആഴ്ചക്കാലം ഭ്രൂണത്തിന്റെ ആരോഗ്യത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം, ഇക്കാലത്താണ് കുഞ്ഞിന്റെ ശരീരത്തിലെ പ്രധാന അവയവങ്ങൾ ഉണ്ടാകുന്നത്. ഭ്രൂണത്തിന് അപാകതകൾ ഇല്ലായെന്ന് ഉറപ്പാക്കാൻ സാധാരണ ഗർഭിണികളേക്കാൾ കൂടുതൽ സ്കാനിങ്ങുകൾ വേണ്ടിവരും. ഭ്രൂണത്തിന് തകരാറുകൾ ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്‌കം, ഹൃദയം, മുഖത്തിന്റെ ആകൃതി, കൈകാലുകൾ എന്നിവയിൽ കാര്യമായ തകരാറുകളോ വൈകല്യങ്ങളോ ഉണ്ടാകാനിടയുണ്ട്. സാധാരണ അപസ്മാരത്തിന് കഴിക്കുന്ന മരുന്നുകൾ ഇക്കാലയളവിൽ തുടരാൻ പാടില്ല. നിർബന്ധമായും ഡോക്ടറുടെ നിർദേശപ്രകാരം ഗർഭകാലത്തിന് അനുയോജ്യമായ മരുന്നുകൾ വേണം കഴിക്കാൻ. പലപ്പോഴും ഗൈനക്കോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഫീറ്റൽ മെഡിസിൻ വിദഗ്ധർ എന്നിവർ സംയുക്തമായിട്ടായിരിക്കും ഗർഭിണികളിലെ അപസ്മാരത്തെ ചികില്സിക്കുന്നത്.

ഗർഭം മൂന്ന് മാസങ്ങൾ പിന്നിട്ടാൽ പിന്നെ അമ്മയുടെ ആരോഗ്യത്തിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ഈ സമയത്ത് അമ്മയ്ക്ക് അപസ്മാരമുണ്ടായാൽ ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും ഗർഭസ്ഥശിശുവിന് ആവശ്യത്തിന് ഓക്സിജൻ കിട്ടാത്ത സാഹചര്യവും ഉണ്ടാകാം. ഇതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം. അതുകൊണ്ട് പരമാവധി അപസ്മാരം ഉണ്ടാകാതെ നോക്കേണ്ട സമയമാണിത്. പ്രസവത്തോടടുക്കുന്തോറും അപസ്മാരത്തിന് മരുന്നുകഴിക്കുന്ന സ്ത്രീകളുടെ ശരീരഭാരം കൂടും. കേരളത്തിലെ സ്ത്രീകളിൽ പൊതുവേ  6 മുതൽ 10 കിലോ വരെ കൂടാറുണ്ട്. ഇക്കാലത്ത് പ്രൊജസ്റ്ററോണിന്റെ അളവ് കൂടുന്നതിനാൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കുറയും. എങ്കിലും ശ്രദ്ധയും കരുതലും ആവശ്യമാണ്. ഈ സമയത്തും കഴിക്കുന്ന മരുന്നുകളിലും അവയുടെ ഡോസുകളിലും ഡോക്ടർമാർ മാറ്റങ്ങൾ നിർദേശിക്കാറുണ്ട്.

പ്രസവം കഴിഞ്ഞാലുടൻ പ്രൊജസ്റ്ററോണിന്റെ അളവ് കുത്തനെ കുറയുന്നു. അതിനാൽ പ്രസവത്തോടനുബന്ധിച്ച് അപസ്മാരം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രസവത്തിന് ഏതാണ്ട് 4-5 ദിവസങ്ങൾക്ക് മുൻപും പ്രസവശേഷമുള്ള 72 മണിക്കൂർ കാലയളവിലും അതീവശ്രദ്ധ അനിവാര്യമാണ്. തുടർന്നുള്ള അഞ്ചോ ആറോ ദിവസങ്ങളിലും കരുതൽ വേണം. പ്രസവത്തിനായി ആശുപത്രി തെരഞ്ഞെടുക്കുമ്പോൾ അപസ്മാരമുണ്ടായാൽ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉള്ള ആശുപത്രി തന്നെ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

പ്രസവാനന്തരമുണ്ടാകുന്ന അപസ്മാരം

പ്രസവശേഷമുണ്ടാകുന്ന അപസ്മാരം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ വെല്ലുവിളികളുണ്ടാക്കുന്നു. യാദൃശ്ചികമായി അപസ്മാരമുണ്ടായാൽ അമ്മയുടെ കൈയിൽ നിന്ന് നവജാതശിശു താഴെ വീഴാനിടയുണ്ട്. കിടക്കുമ്പോഴാണ് അമ്മയ്ക്ക് അപസ്മാരം ഉണ്ടാകുന്നതെങ്കിൽ കുഞ്ഞിന്റെ ദേഹത്തേക്ക് മറിയാതിരിക്കാനും ശ്രദ്ധിക്കണം. അപസ്മാരത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ മുലപ്പാലിലൂടെ കുഞ്ഞിലേക്ക് ഏതാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരന്തരീക്ഷമാണ് അപസ്മാരമുള്ള അമ്മമാർക്ക് പ്രസവാനന്തരം വീടുകളിൽ ഒരുക്കിനൽകേണ്ടത്.

വാർദ്ധക്യത്തിലെ അപസ്മാരം

ആർത്തവവിരാമത്തിനു ശേഷം ഹോർമോണുകളുടെ അളവ് കുറയുന്നതിനാൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ദീർഘകാലമായി അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കുന്നവരിൽ അതിന്റെതായ പാർശ്വഫലങ്ങളും ഉണ്ടാകാം. എല്ലുകളുടെ ശക്തി ക്ഷയിക്കുക, വിറ്റാമിൻ ഡിയുടെ കുറവ് എന്നിവ അതിൽ ചിലതാണ്. ഈ ഘട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് പോലെയുള്ള തെറാപ്പികളും കൃത്യമായ ചെക്കപ്പുകളും ആവശ്യമായി വന്നേക്കാം.

പ്രായമാകുന്തോറും വീണ് പരിക്കേൽക്കാനുള്ള സാധ്യത കൂടുകയും, ഹൃദയഘാതം ഉണ്ടാവാനുള്ള സാധ്യത കൂടുന്നതിനാലും അപസ്മാരം നിയന്ത്രിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ, കൃത്യമായി മരുന്നുകൾ കഴിക്കുന്നതിനൊപ്പം നിരന്തര നിരീക്ഷണവും പരസഹായവും ആവശ്യമായി വരാം.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അപസ്മാരമുള്ള സ്ത്രീകൾക്ക് കൃത്യമായ ചെക്കപ്പുകൾ ആവശ്യമാണെന്ന് ഏറെക്കുറെ മനസ്സിലായിക്കാണുമല്ലോ. ഓരോ ജീവിതഘട്ടത്തിനും അനുസരിച്ച് മരുന്നുകളിലും അവയുടെ അളവിലും മാറ്റങ്ങൾ വരുത്തണം. പാർശ്വഫലങ്ങൾ പരമാവധി കുറയ്ക്കാനായിരിക്കും ഡോക്ടർമാർ ശ്രമിക്കുക. അതിനാൽ മരുന്നുകൾ കഴിക്കാൻ മടിക്കരുത്. കൃത്യമായ ചികിത്സയിലൂടെ അപസ്മാരമുള്ള സ്ത്രീകൾക്കും സാധാരണപോലെ സന്തോഷപൂർവം പ്രസവിക്കാനും തുടർന്ന് ജീവിക്കാനും കഴിയും. ഇക്കാര്യത്തിൽ വീടിനകത്തുനിന്നും പുറത്തുനിന്നും മികച്ച പിന്തുണ ആവശ്യമാണെന്ന് മാത്രം.

STORY HIGHLIGHT: epilepsy in women what to care

Tags: ഡോ. സന്ദീപ് പദ്മനാഭൻകൊച്ചിAnweshanam.comആസ്റ്റർ മെഡ്‌സിറ്റിepilepsy in women what to care

Latest News

ഇന്ത്യയ്ക്ക് അഭിമാന ചരിത്രം ; വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും | FIDE World Cup India creates history,Indian players Koneru Humpy and Divya Deshmukh are in the Women’s World Cup final

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്ര: എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി | DGP demands action against ADGP Ajith Kumar

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

RSS മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ | kerala vcs rss education meet

സമരസൂര്യനെ കാണാൻ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഇന്നും ജനത്തിരക്ക്; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ | Comrade VS

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.