Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിഴിഞ്ഞം തുറമുഖം: ലക്ഷ്യമിട്ടതിലും നേരത്തെ പൂര്‍ത്തികരിച്ച് വരുമാനം എത്തും; വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വരുമാന നേട്ടങ്ങള്‍ ?; നിക്ഷേപത്തില്‍ നിന്നും നികുതി വരുമാനം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2024, 01:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂര്‍ത്തിയിയാക്കി സംസ്ഥാന സര്‍ക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം വിഭാവനം ചെയ്തിരുന്നതിനെക്കാള്‍ നേരത്തെയാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.

പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. അതായത് 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുക. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. അതായത് നിലവില്‍ നിര്‍മ്മാണം വൈകുമെങ്കിലും സര്‍ക്കാരിന് മുന്‍നിശ്ചയ പ്രകാരം അതിലും കൂടുതല്‍ വരുമാനം അദാനി പോര്‍ട്ട് കമ്പനിയില്‍ നിന്ന് ലഭിക്കും.

പഴയ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍ക്കാരിന് വിഹിതം നല്‍കുക. എന്നാല്‍, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി കമ്പനി സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക.

  • സര്‍ക്കര്‍ നടപടിയിലൂടെ ലഭികുന്ന നേട്ടങ്ങള്‍

പഴയ കരാര്‍ അനുസരിച്ച് ഒന്നാം ഘട്ടത്തിന്റെ സ്ഥാപിത ശേഷിയുടെ 75 ശതമാനത്തില്‍ കൂടുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം തുറമുഖത്തു കൈകാര്യം ചെയ്യുന്ന മുറയ്ക്കോ, അല്ലാത്തപക്ഷം 2045-ന് മുന്‍പോ ആയിരുന്നു തുറമുഖത്തിന്റെ രണ്ടാം ഘട്ടം കരാര്‍ കമ്പനി ഏറ്റെടുക്കേണ്ടിയിരുന്നത്. തുറമുഖ വകുപ്പ് ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബര്‍നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്.

ഈ രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നത് അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെ ഉയരും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. (പഴയ കരാര്‍ അനുസരിച്ച് പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നറായിരുന്നു സ്ഥാപിത ശേഷി).

ReadAlso:

കേരളത്തിലെ ആദ്യ ഗവേഷണ, വികസന ഉച്ചകോടി തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ആക്സസിബിള്‍ ഇലക്ഷന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിൽ പ്രത്യേകയോഗം വിളിച്ചുചേർത്തു

കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം മുഖ്യമന്ത്രി

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം; ചോദ്യം ചെയ്യും

നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

വരുമാനം ലഭിക്കുന്ന കാര്യത്തില്‍ മാത്രമല്ല സര്‍ക്കാര്‍ നല്‍കാനുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. നിര്‍മ്മാണ കരാര്‍ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വി. ജി. എഫ് വിഹിതമായി അദാനി കമ്പനിക്ക് നിര്‍മ്മാണ വേളയില്‍ നല്‍കേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തുക 365.10 കോടി രൂപയായി കുറച്ചു. ഇതിലൂടെ 43.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കുറവ് ലഭിച്ചു. കമ്പനിക്ക് നല്‍കേണ്ട 365.10 കോടി രൂപയില്‍, 189.90 കോടി രൂപ മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മാത്രം സര്‍ക്കാര്‍ കൊടുത്താന്‍ മതിയെന്നും തീരുമാനത്തില്‍ എത്തി.

  • നിക്ഷേപത്തില്‍ നിന്നും നികുതി വരുമാനം

തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് കരാര്‍ കമ്പനി കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി കമ്പനി ആയിരിക്കും വഹിക്കുക. അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മ്മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന ജിഎസ്.ടി റോയല്‍റ്റി, മറ്റു നികുതികള്‍ എല്ലാം ചേര്‍ത്തു നികുതി ഇനത്തില്‍ തന്നെ സര്‍ക്കാരിന് ഒരു വലിയ തുക ലഭിക്കും. നികുതി വരുമാനത്തില്‍ നിന്നും ലഭിക്കുന്ന തുകയുടെ ഒരു പങ്കില്‍നിന്നു തന്നെ അദാനി കമ്പനിക്കു 2028-ല്‍ തിരികെ നല്‍കേണ്ട 175.20 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും.

പ്രദേശവാസികള്‍ക്കും മറ്റും അനവധി തൊഴില്‍ അവസരങ്ങളും ലഭിക്കുന്നതാണ്. നിര്‍മ്മാണകരാര്‍ പ്രകാരം അദാനി തുറമുഖ കമ്പനിക്ക് കൈമാറേണ്ട ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാന്‍ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയധാരണ അനുസരിച്ച് സര്‍ക്കാര്‍ ഈ ഇനത്തില്‍ യാതൊരുവിധ നഷ്ടപരിഹാരവും നല്‍കേണ്ടതില്ല . ആര്‍ബിട്രേഷന്‍ നടത്തിപ്പിനായി നാളിതുവരെ ഏകദേശം 6 കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് തുടര്‍ന്ന് പോകുന്നപക്ഷം ഈ ഇനത്തില്‍ സര്‍ക്കാര്‍ ചിലവഴിക്കേണ്ടി വരുമായിരുന്നു അധികം തുക പൂര്‍ണ്ണമായി ലാഭിക്കാനും നിലവില്‍ ഉണ്ടാക്കിയ ധാരണയിലൂടെ കഴിയുന്നു.

  • വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വരുമാന നേട്ടങ്ങള്‍

ഉയര്‍ന്ന വരുമാന വിഹിതവും നികുതി വരവും കരാര്‍ പ്രകാരം, പദ്ധതി അതിന്റെ പ്രവര്‍ത്തന കാലയളവിലെ പതിനഞ്ചാം വര്‍ഷം മുതല്‍ വരുമാനം സര്‍ക്കാരുമായി പങ്കിടാന്‍ തുടങ്ങും. റവന്യൂ വിഹിതം (അഡീഷണല്‍ പ്രീമിയം രൂപത്തില്‍) 15 ആം വര്‍ഷത്തില്‍ 1 ശതമാനം തുടങ്ങി 40 വര്‍ഷത്തെ കരാര്‍ കാലയളവ് അവസാനിക്കുമ്പോള്‍ 21% ആയി വര്‍ദ്ധിക്കും. Ernst and Young തയ്യാറാക്കിയ പ്രോജക്ടിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, പദ്ധതി 40 വര്‍ഷ കരാര്‍ കാലയളവില്‍ (36 വര്‍ഷ പ്രവര്‍ത്തന കാലയളവില്‍) ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനം ഉണ്ടാക്കും, അതില്‍ ഏകദേശം 6300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും.

എന്നാല്‍ 2028 ഡിസംബറോടെ ശേഷി വര്‍ധിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയില്‍ നിന്നും 215000 കോടി രൂപയായി വര്‍ദ്ധിക്കും. 36 വര്‍ഷത്തെ ഇതേ പ്രവര്‍ത്തന കാലയളവിനുള്ളില്‍ വരുമാന വിഹിതം 6300 കോടി രൂപയില്‍ നിന്നും 35000 കോടി രൂപയായി വര്‍ദ്ധിക്കും.ശേഷി വര്‍ദ്ധനവിലൂടെ ഉണ്ടാക്കുന്ന വരുമാനത്തിലെ അധികവര്‍ദ്ധന അധിക നികുതി ജിഎസ്ടി രൂപത്തില്‍ സംസ്ഥാനത്തിന് ലഭിക്കും. കരാര്‍ കാലയളവില്‍ ലഭിക്കുന്ന മൊത്തം ജിഎസ്ടി ഏകദേശം 29000 കോടി രൂപയാണ്. ഇത് കൂടാതെ കോര്‍പ്പറേറ്റ് പ്രത്യക്ഷ വരുമാന നികുതി വരവിലും വന്‍ വര്‍ദ്ധന ഉണ്ടാകും. മേല്‍ സൂചിപ്പിച്ചതു പോലെ പദ്ധതിയുടെ നേരത്തെയുള്ള ശേഷി വര്‍ദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സര്‍ക്കാരിന് 36 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ അധികമായി ലഭിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിര്‍മ്മാണം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങള്‍ക്കായിട്ടാണ് ഈ 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട 5,595 കോടി രൂപയില്‍ നാളിതുവരെ സംസ്ഥാനം ലഭ്യമാക്കിയ 2,159.39 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസര്‍ക്കാരിന്റേത് 817.8 0 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ല.

CONTENT HIGHLIGHTS; Vizhinjam Port: Completion ahead of target and revenues will arrive; Future revenue gains of Vizhinjam Port?; Taxable income from investment?

Tags: ANWESHANAM NEWSVN VASAVAN MINISTERSUB CONTRACT VIZHINJAM PORTDIVYA S AYYER IASവിഴിഞ്ഞം തുറമുഖം: ലക്ഷ്യമിട്ടതിലും നേരത്തെ പൂര്‍ത്തികരിച്ച് വരുമാനം എത്തുംവിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വരുമാന നേട്ടങ്ങള്‍ ?; നിക്ഷേപത്തില്‍ നിന്നും നികുതി വരുമാനം ?adani groupVIZHINJAM PORT

Latest News

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി | Chhattisgarh Malayali nuns denied bail by magistrate court

ട്രംപിന്റെ താരിഫ് ഭീഷണി തുടരുന്നു; കരാറിലില്ലാത്തവർക്ക് 15-20% താരിഫ്!!

സൗജന്യയ്ക്ക് നീതി ലഭിക്കുമോ?? ധർമ്മസ്ഥലയിലെ കുഴിമാടങ്ങൾ പൊളിക്കുമ്പോൾ ആ 17 വയസുകാരിയുടെ കൊലപാതകികൂടി പുറത്തുവരുമോ??

അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; അതിജീവനത്തിന്റെ ഒരാണ്ട്: മാതൃകാ വീട് പൂര്‍ത്തിയാകുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.