Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം പി

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീസ് കുറവു ചെയ്യണമെന്ന് ആവശ്യം ഡോ. ശശി തരൂര്‍ എം പി സിവില്‍ ഏവിയേഷന്‍ മന്ത്രി റാംമോഹന്‍ നായിഡുവുമായുള്ള കൂടിക്കാഴ്ച ഉന്നയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു. ഉന്നയിച്ച് നാല് പ്രധാന പ്രശ്‌നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളില്‍ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങള്‍ക്കും ഒരു എയര്‍പോര്‍ട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇത് പൊതുജന പ്രതിനിധികള്‍, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയ്ക്കിടയില്‍ വിവിധ വിഷയങ്ങളില്‍ ഏകോപനം ഉണ്ടാക്കുവാന്‍ ഉപകരിക്കും. വിമാനത്താവളങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് ഉപയോഗപ്രദമായ ഒരു ഫോറം നല്‍കുകയും ചെയ്യും.

സ്വകാര്യ എയര്‍പോര്‍ട്ടുകള്‍ ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്, വര്‍ദ്ധിച്ച യൂസര്‍ ഫീസ് സാധാരണ യാത്രക്കാരുടെ മേല്‍ അധിക ഭാരം സൃഷ്ടിക്കുന്നു. നിലവില്‍ തിരുവനന്തപുരത്തുള്ള മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു അന്താരാഷ്ട്ര വിമാനം പിടിക്കാന്‍ കൊച്ചിയിലേക്ക് പോകാന്‍ ടാക്‌സി വാടകയ്ക്ക് എടുക്കുന്നതാണ്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസര്‍ഫീ നല്‍കി യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരം എന്ന അവസ്ഥയാണ്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആര്‍എ) അത്തരം ഫീസുകളുടെ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ സജീവമായ പങ്ക് വഹിക്കണം, അതുപോലെ തന്നെ എയര്‍ക്രാഫ്റ്റ് ലാന്‍ഡിംഗ് ഫീസും, കുറയ്ക്കണം. അല്ലെങ്കില്‍ ഈ ഭാരവും വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അനിവാര്യമായും അടിച്ചേല്‍പ്പിക്കും.

നിലവില്‍ കൂടുതല്‍ തിരക്കുള്ള വിമാനത്താവളങ്ങള്‍ക്കിടയിലുള്ള ഫ്‌ലൈറ്റുകള്‍ക്ക് സബ്സിഡി നല്‍കുന്ന ഉഡാന്‍ പദ്ധതി, തിരക്കു കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങള്‍ക്ക് കൂടി നല്‍കേണ്ടതിന്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഡോ. ശശി തരൂര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങി സ്ഥലങ്ങളെക്കുള്ള ഫ്ളൈറ്റുകളം തിരുവനന്തപുരം – കൊച്ചി – കോഴിക്കോട് – കണ്ണൂര്‍, വിമാനത്താവളങ്ങള്‍ തമ്മില്‍ ബന്ധപെടുത്തിയും ഉഡാന്‍ പദ്ധതി പ്രകാരം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താല്‍ ഉഡാന്‍ സ്‌കീമിന് കീഴിലുള്ള മിതമായ സബ്സിഡിയില്‍ നിന്ന് പ്രയോജനം നേടാന്‍ എയര്‍ലൈനുകള്‍ തീര്‍ച്ചയായും അത്തരം റൂട്ടുകളില്‍ വിമാനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറായേക്കുമെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു.

Latest News