Fact Check

ബംഗ്ലാദേശ് ടെക് സര്‍വ്വകലാശാലയുടെ കവാടത്തില്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതായി കാണിക്കുന്ന ചിത്രം വൈറലായതിന് കാരണം

ധാക്കയിലെ ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ (BUET) പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യന്‍ ദേശീയ പതാകയില്‍ വിദ്യാര്‍ത്ഥികള്‍ ചവിട്ടി നടക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ഇന്ത്യക്കാരുടെ ദേശീയ അഭിമാനത്തിന്റെ പ്രതീകമായ സംഭവത്തെ അധിക്ഷേപിച്ചെന്ന ആശങ്കകള്‍ക്കിടയിലാണ് ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എന്താണ് ഈ ചിത്രവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിഷയങ്ങള്‍.

എന്താണ് സത്യാവസ്ഥ?

ചിത്രം സ്ഥിരീകരിക്കാന്‍, ഗൂഗിളിന്റ സഹായത്തോടെ ഒരു സെര്‍ച്ച് നടത്തി, അത് നവംബര്‍ 29 മുതല്‍ ‘ ഇന്ത്യന്‍ പതാകയെ അപമാനിച്ചതിന് കൊല്‍ക്കത്ത ഡോക്ടര്‍ ബംഗ്ലാദേശി രോഗികളെ കാണുന്നത് നിര്‍ത്തി’ എന്ന തലക്കെട്ടില്‍ Dhakatimes24ന്റെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിലേക്ക് എത്തി. കൊല്‍ക്കത്തയിലെ ഇന്ദ്രന്‍ സാഹ എന്ന കൊല്‍ക്കത്ത ഡോക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലേക്ക് ഈ റിപ്പോര്‍ട്ട് ഞങ്ങളെ നയിച്ചു, അവിടെ പതാകയ്ക്ക് നല്‍കിയ അവഗണന കാരണം ബംഗ്ലാദേശില്‍ നിന്നുള്ള രോഗികളെ കാണുന്നത് നിര്‍ത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ‘ആഗേ ദേശ്, പോരെ റോജ്ഗാര്‍’ (രാജ്യമാണ് ആദ്യം വരുന്നത്, വരുമാനമല്ല), സാഹ എഴുതി . പോസ്റ്റിന് വളരെയധികം ശ്രദ്ധ ലഭിക്കുകയും നാലായിരത്തിലധികം കമന്റുകള്‍ ലഭിക്കുകയും ചെയ്തു.

 

ധാക്കടൈംസ്24 റിപ്പോര്‍ട്ട്, ആരാണ് പതാക സ്ഥാപിച്ചത്, എന്തിന് എന്നതിലേക്ക് കടന്നില്ല, എന്നാല്‍ ഇന്ത്യന്‍ പതാക നിലത്ത് സ്ഥാപിച്ചതിന് സമാനമായ കേസുകള്‍ മറ്റ് സര്‍വകലാശാലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. രാജ്ഷാഹി സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, നോഖാലി സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, ധാക്ക യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ കഫറ്റീരിയയും ഇതില്‍ ഉള്‍പ്പെടുന്നു.


ഈ വിഷയവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയിലെ ചില കുറച്ച് വിദ്യാര്‍ത്ഥികളിലേക്ക് വിവരങ്ങളിലേക്ക് എത്തി. സംഭവം നവംബര്‍ 27ന് (കൊല്‍ക്കത്ത ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ദിവസം മുമ്പ്) നടന്നതായി സ്ഥിരീകരിച്ചു. ചിത്രം ആധികാരികമാണെന്നും തങ്ങളുടെ സര്‍വ്വകലാശാലയില്‍ നിന്നുള്ളതാണെന്നും അവര്‍ തിരിച്ചറിയുകയും ഇന്ത്യന്‍ പതാക രൂപകല്‍പ്പന ചെയ്ത ബാനര്‍ 24 മണിക്കൂറിനുള്ളില്‍ യൂണിവേഴ്‌സിറ്റി പ്രവേശന കവാടത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. സമീപത്തെ ധാക്ക സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയും ഈ വിവരം സ്ഥിരീകരിച്ചു. പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഒരു ദേശീയ ചാനലിനോട് ഇക്കാര്യങ്ങള്‍ സംസാരിച്ചു. ക്ലെയിമുകള്‍ ക്രോസ്‌ചെക്ക് ചെയ്യുന്നതിനായി വ്യത്യസ്ത വീക്ഷണകോണില്‍ നിന്ന് BUETന്റെ പ്രവേശന കവാടത്തിന്റെ അധിക ചിത്രങ്ങള്‍ ശേഖരിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

സംഭവത്തിന്റെ ആധികാരികതയും വൈറല്‍ ഫോട്ടോയും അവകാശവാദങ്ങളും സ്ഥിരീകരിച്ച ബംഗ്ലാദേശില്‍ നിന്നുള്ള വസ്തുത പരിശോധിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ ഒരു ദേശീയ മാധ്യമം ഇന്റര്‍വ്യൂ നടത്തിയിരുന്നു. (അയ്യാളുടെ പേര് പുറത്തു വിട്ടിട്ടില്ല).
അന്വേഷണത്തില്‍, മുമ്പത്തെ സന്ദര്‍ഭങ്ങളിലും BUET ഇത്തരം പ്രകടനങ്ങള്‍ (രാജ്യ പതാകകള്‍ തറയില്‍ സ്ഥാപിച്ച്) നടത്തിയിരുന്നതായും ഞങ്ങള്‍ കണ്ടെത്തി.


ഒക്ടോബറില്‍, ഇസ്രായേലിന്റെയും യുഎസ്എയുടെയും പതാകകളില്‍ സമാനമായ ചിലത് സംഭവിച്ചു. ഒരു രാജ്യത്തിന്റെ പതാകയ്ക്കുനേരെ കൃത്യമായ അവഹേളനം ഇതര രാജ്യത്ത് നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കാന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. ഇതെല്ലാം മനസിലാക്കിയ രാജ്യദ്രോഹികളാണ് ഇതര രാജ്യത്തിന്റെ പതാകയും മറ്റു വസ്തുക്കളും നശിപ്പിക്കുന്നത്. സൗഹൃദ രാജ്യങ്ങളെ തമ്മിലടിപ്പിക്കാന്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ തക്കതായ അവജ്ഞയോടെ തള്ളിക്കളയണം. ചുരുക്കത്തില്‍, ബംഗ്ലാദേശ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ പ്രവേശന കവാടത്തില്‍ ഇന്ത്യന്‍ ദേശീയ പതാക തറയില്‍ സ്ഥാപിച്ചു എന്ന വാദം ശരിയാണ്. ഇതുമായി ബന്ധപ്പെട്ട് വൈറലായ ചിത്രം എഡിറ്റ് ചെയ്തതോ ഡോക്ടറേറ്റ് ചെയ്തതോ അല്ല.

Latest News