India

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ. ഹോഷിയാർപൂർ ജില്ലയിലെ ഗഡ്ശങ്കറിലെ ചൗര ഗ്രാമത്തിലെ സോധി എന്ന് എന്ന് വിളിക്കുന്ന 32 -കാരനായ രാം സരൂപിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താന്‍ കൊലപ്പെടുത്തിയ ഇരകളുടെ മുതുകില്‍ ‘ധോകെബാസ്’ (വഞ്ചകൻ) എന്ന വാക്ക് ചാപ്പ കുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 18 -ന് കിരാത്പൂര്‍ സാഹിബ് പ്രദേശത്തെ മണാലി റോഡില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

11 പേരില്‍ അഞ്ച് പേരുടെ കൊലപാതകത്തിന് ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. ഇതില്‍ മൂന്ന് പേര്‍ റോപാറിലും രണ്ട് പേര്‍ ഫത്തേഗഡ് സാഹിബ്, ഹോഷിയാർപൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. മറ്റ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സരൂപിന്‍റെ സ്വവർഗ്ഗരതി മൂലമുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഇയാളെ വീട്ടുകാര്‍ പുറത്താക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനാണെന്നും പൊലീസ് പറഞ്ഞു