Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പറഞ്ഞ് നടന്നത് ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന്; പണം തട്ടിയത് ജോലി വാഗ്ദാനം ചെയ്ത്; ശ്രീതുവിനെതിരെ കേസെടുക്കും | more complaint against sreethu

ഡബിള്‍ എം.എ ബിരുദമുള്ളയാളാണ് താനെന്നാണ് പലരോടും പറഞ്ഞത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 2, 2025, 09:43 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: ബാലരാമപുരത്ത് ദേവേന്ദു എന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ ദുരൂഹതകള്‍ തുടരുമ്പോള്‍ അമ്മ ശ്രീതുവിനെതിരെ കൂടുതല്‍ പരാതി. ജോലി വാദ്ഗാദം ചെയ്ത് പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയെന്നായിരുന്നു അവകാശവാദം. യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന് നിയന്ത്രണത്തിലുള്ള കൊട്ടാരത്തിലെ താല്‍കാലിക ജീവനക്കാരി മാത്രമാണ് ശ്രീതു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.

ബാലരാമപുരത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള കോട്ടുകാലിലായിരുന്നു ശ്രീതുവിന്‍റെയും വീട്ടുകാരുടെയും ആദ്യ താമസം. ബാലരാമപുരത്തെ പാരലല്‍ കോളജുകളിലെ പ്യൂണായിരുന്നു അച്ഛന്‍. ശ്രീതു പഠിച്ചത് +2 വരെ മാത്രം. അതുകഴിഞ്ഞതോടെ ചെറിയ ജോലികള്‍ക്ക് പോയിത്തുടങ്ങി.

മൂന്ന് വര്‍ഷം മുന്‍പാണ് കുഞ്ഞിന്‍റെ കൊലപാതകം നടന്ന വീട്ടിലേക്ക് താമസം മാറുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നെങ്കിലും ശ്രീതു ആ രീതിയിലായിരുന്നില്ല നാട്ടുകാരോട് പറഞ്ഞിരുന്നത്. ഡബിള്‍ എം.എ ബിരുദമുള്ളയാളാണ് താനെന്നാണ് പലരോടും പറഞ്ഞത്. ഒരു ലക്ഷം രൂപ മാസശമ്പളമുള്ള ജോലിയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് ശ്രീതു സ്വന്തമായി ഒരു കാര്‍ വാങ്ങി. പിന്നീട് ജോലിക്ക് ഉള്‍പ്പടെ എല്ലായിടത്തേക്കുമുള്ള പോക്കും വരവും കാറിലായി. ഡ്രൈവറായി ഒരാളും കൂടെയുണ്ടായിരുന്നു. ജോലി കഴിഞ്ഞ് പലപ്പോഴും മടങ്ങിവരുന്നത് രാത്രിക്കായിരുന്നു. വീട്ടിലേക്ക് കാര്‍ കയറാന്‍ വഴിയില്ലാത്തതിനാല്‍ റോഡില്‍ നിര്‍ത്തി നടന്ന് വീട്ടിലേക്ക് വരും. സുഹൃത്തിന്‍റെ വീട്ടിലായിരുന്നു കാര്‍ ഇട്ടിരുന്നത്. രാത്രി വരുന്നത് കണ്ട് ചോദിച്ചവരോട് പറഞ്ഞിരുന്നത് ചിലപ്പോള്‍ നൈറ്റ് ഡ്യൂട്ടിയുണ്ടെന്നായിരുന്നു.

കാറിലുള്ള യാത്ര തുടരുന്നതിനിടെ ഒരു വര്‍ഷം മുന്‍പ് കാര്‍ കാണാതായി. ഇ.എം.ഐ അടയ്ക്കുന്നത് മുടങ്ങിയതോടെ പലിശക്കാര്‍ എടുത്തുകൊണ്ടുപോയെന്നാണ് നാട്ടുകാരുടെ സംസാരം. എന്നാല്‍ വിറ്റെന്നാണ് ശ്രീതു പറഞ്ഞിരുന്നത്.

ഉയര്‍ന്ന ജോലിയുടെ കാര്യം പറഞ്ഞ് ശ്രീതു പലരില്‍ നിന്നും പണം കടംവാങ്ങിയിരുന്നതായും ആക്ഷേപമുണ്ട്. കാശിന് പെട്ടന്ന് അത്യാവശ്യം വന്നു, ഉടന്‍ തിരിച്ചുതരാമെന്ന് പറഞ്ഞായിരുന്നു പലരില്‍ നിന്നും വാങ്ങിയിരുന്നത്. ഇപ്പോഴും പണം കിട്ടാത്ത പലരും കഴിഞ്ഞ ദിവസങ്ങളില്‍ കൊലപാതകം നനടന്ന വീട്ടിലടക്കം അന്വേഷിച്ചെത്തിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്യല്‍ നടന്നിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ReadAlso:

തെന്നല ബാലകൃഷ്ണപിള്ളക്ക് വിട ചോല്ലി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

വാഹനാപകടം; ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ സംസ്‌കാരം തിങ്കളാഴ്ച

ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജൻ

61.5ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേർ പിടിയിൽ

ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

Tags: kerala policeKeralaJOBcaseDEVASWAM BOARDsreethu

Latest News

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ച യുവാവ് അറസ്റ്റിൽ

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,755 പേര്‍ക്ക്

പതിനേഴുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി വലിച്ചെറിഞ്ഞ കേസ്; 7പേർ അറസ്റ്റിൽ

ജി 7 ല്‍ ഇന്ത്യയ്ക്ക് ക്ഷണം ; പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നു, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്, ഏതൊക്ക രാജ്യങ്ങളെയാണ് ജി 7 എന്ന് വിളിക്കുന്നത്, ഉദ്ദേശ ലക്ഷ്യങ്ങള്‍ ?

വിജയാഘോഷത്തിനിടെ അപകടം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.