ബിഗ് ബോസിന് ശേഷം ഫോട്ടോഷൂട്ടുകളും മറ്റ് പരിപാടികളുമായി തിരക്കിലാണ് ജാന്‍മണി. ഒപ്പം ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്ന സഹമത്സരാര്‍ഥിയും മോഡലുമായ അഭിഷേകുമുണ്ടായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്‍മണി വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടുന്നത്. എന്നാല്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷം വ്യാപകമായ വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു. കൂടുതലും പരിഹാസങ്ങളായിരുന്നു. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ടുകളിലും ഉദ്ഘാടനങ്ങളിലും മറ്റ് ഷോ കളിലുമൊക്കെ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ജാന്‍മണി അഭിഷേകുമായി പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ വന്നു. ഇടയ്ക്ക് ജാന്‍മണിയുടെ വീട്ടില്‍ പോയതും ഇത്തരം വാര്‍ത്തകള്‍ക്ക് കാരണമായി. എന്നാൽ ഇത്തരം വാർത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
”ജാൻമണി എന്നേക്കാൾ മൂത്തതാണ്, ഒരു ട്രാൻസ്പേഴ്‍സാണ്. ഞങ്ങൾ തമ്മിൽ ആ രീതിയിലുള്ള അട്രാക്ഷൻ ഇല്ല.പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. ജാൻമണി നല്ല തമാശകൾ പറയും. ജാൻമണിയുടെ അടുത്തു പോയാൽ തിരിച്ചു വരുന്നതു വരെ ഞാൻ ചിരിയായിരിക്കും. മൊത്തത്തിൽ ഒരു ഫണ്ണി ക്യാരക്ടറാണ്. അതുകൊണ്ടു തന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. കൊച്ചിയിൽ എത്തിയാൽ ഞാൻ കൂടുതൽ സമയവും ജാൻമണിക്കൊപ്പമായിരിക്കും സമയം ചെലവഴിക്കുക. മീഡിയക്ക് രണ്ടു പേർ ഒന്നിച്ച് നടക്കുന്നതു കണ്ടാൽ എങ്ങനെയെങ്കിലും ഒരു കോമ്പോ ഉണ്ടാക്കണം. ആ വാർത്തകൾ വിശ്വസിക്കുന്ന ആളുകളുമുണ്ട്”, അഭിഷേക് പറഞ്ഞു.
ബിഗ്ബോസിനുള്ളിൽ കയറിയപ്പോൾ താൻ ടാർഗറ്റ് ചെയ്‍തിരുന്നയാൾ ജാൻമണി ആയിരുന്നെന്നും അഭിഷേക് പറഞ്ഞു. ”ഹൗസിനുള്ളിൽ വെച്ച് ജാനു എന്നോട് തീരെ സംസാരിക്കാറില്ലായിരുന്നു. പക്ഷേ, പുറത്തിറങ്ങിയതിനു ശേഷം എന്നെ ആദ്യം വിളിച്ചത് ജാൻമണിയാണ്. പിന്നെ ഞങ്ങൾ സുഹൃത്തുക്കളായി”, അഭിഷേക് കൂട്ടിച്ചേർത്തു.
ബിഗ് ബോസ് ആറാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് അഭിഷേക് ജയ്ദീപിന്റെ വരവ്. കുറച്ച് ആഴ്ചകൾ മാത്രമേ അഭിഷേക് ഷോയിൽ ഉണ്ടായിരുന്നുള്ളൂ. ഷോയ്ക്കുശേഷം അഭിഷേകിന്റെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായി. ഗേ ആണെന്ന കാര്യം തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാർ തന്നെ അംഗീകരിക്കുമോ എന്ന് അഭിഷേക് സംശയിച്ചിരുന്നു. എന്നാൽ അഭിഷേകിനെ മനസിലാക്കി കുടുംബം ഒപ്പം നിൽക്കുകയാണ് ഉണ്ടായത്.
content highlight: bigg-boss-fame-abhishek-about-janmani