India

കാറിന്റെ സൈഡ് മിറര്‍ തകര്‍ത്തു; ടോള്‍ പ്ലാസയില്‍ ക്യാബ് ഡ്രൈവറും ജീവനക്കാരും തമ്മില്‍ നടന്ന വാക്കു തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി

ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ടോള്‍ പ്ലാസയില്‍ ക്യാബ് ഡ്രൈവറും അവിടുത്തെ ജീവനക്കാരും തമ്മില്‍ നടന്ന വാക്കു തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിച്ചു. ടോള്‍ പ്ലാസയില്‍ നിറുത്തിയിട്ടിരുന്ന സമയത്ത് തന്റെ കാറിന്റെ സൈഡ് മിറര്‍ തകര്‍ത്തുവെന്നാരോപിച്ച ഒരു ക്യാബ് ഡ്രൈവറെയാണ് ടോള്‍ പ്ലാസ ജീവനക്കാരെ നേരിട്ടത്. സംഭവം വീഡിയോയില്‍ പകര്‍ത്തി എക്‌സില്‍ പങ്കുവെച്ചതോടെ വൈറലാകുകയായിരുന്നു. കാര്‍ ഉടമ ഈ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നതും ടോള്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി ആരോപിക്കുന്നതും കാണിക്കുന്നു. കാറിന്റെ സൈഡ് മിറര്‍ പോയ കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടും അവിടെയുണ്ടായിരുന്ന ഉദ്യോഗ്സ്ഥര്‍ക്ക് അതു ശരിക്കും മനസിലാകാതെ എന്നോട് തര്‍ക്കിക്കാന്‍ വന്നതായി കാര്‍ ഡ്രൈവര്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

വീഡിയോയില്‍, ചിത്രീകരിക്കുന്നയാള്‍ പറയുന്നത് കേള്‍ക്കാം, ‘ശിസ്സ കിസ്സെ പുച്ച് കെ തോരാ?’ (ഇത് തകര്‍ക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അനുമതി നല്‍കിയത്?) ‘യേ ബന്ദേ മുജെ മര്‍നെ കി ധാംകി ദേ റേ’ (ഇവര്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു) എന്ന് അവകാശപ്പെട്ടു. കോപാകുലനായ കാര്‍ ഉടമ കൂട്ടിച്ചേര്‍ക്കുന്നു, ‘ജിത്‌നി സാലറി ഹേ ഉത്‌നി ഹം ടാക്‌സ് ദേതേ ഹേ’ (നിങ്ങളുടെ മുഴുവന്‍ ശമ്പളത്തിന്റെയും അത്രയും നികുതി ഞങ്ങള്‍ അടയ്ക്കുന്നു). ഒരു ടോള്‍ ജീവനക്കാരന്‍ ആ വ്യക്തിയെ അക്രമാസക്തമായി സമീപിച്ച് അയാളെ അടിക്കാന്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. സംഭവസ്ഥലത്ത് എം.സി.ഡി. ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാര്‍ ഉടമ പരാമര്‍ശിച്ചു. വീഡിയോ കാണാം,

വീഡിയോയോടുള്ള ഓണ്‍ലൈന്‍ വന്ന പ്രതികരണങ്ങള്‍ ഈ മേഖലയില്‍ സമാനമായ സംഭവങ്ങള് നിത്യസംഭവമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു ഉപയോക്താവ് പറഞ്ഞു ‘ഹരിയാനയിലെ ഗുഡ്ഗാവില്‍ ഇത് ദൈനംദിന ജോലിയാണ്’ എന്ന് കമന്റ് ചെയ്തു, ടോള്‍ തൊഴിലാളികള്‍ വ്യക്തിപരമായ നിരാശകള്‍ പ്രകടിപ്പിക്കുന്നുണ്ടാകാമെന്ന് തമാശയായി അനുമാനിച്ചു. ആരാണ് ഈ ആളുകള്‍ക്ക് അവകാശം നല്‍കിയത്? അവര്‍ സര്‍ക്കാരല്ല. നാശനഷ്ടങ്ങള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍, അവരുടെ ടോള്‍ പ്ലാസയുടെ ഗ്ലാസ് പൊട്ടിക്കുക എന്നതാണോയെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ഉപയോക്താവ് ഈ പെരുമാറ്റത്തെ അപലപിച്ചു. ടോള്‍ ജീവനക്കാര്‍ പ്രകടിപ്പിക്കുന്ന അക്രമാസക്തമായ പ്രവണതകളെക്കുറിച്ച് ചില കാഴ്ചക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു, ഒരാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു, ‘അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; വീഡിയോ കാരണം മാത്രമാണ് ഞങ്ങള്‍ക്ക് അത് അറിയാവുന്നത്.’ഒരു ഉപയോക്താവ് എഴുതി, കണ്ണാടി മാത്രമല്ല തകര്‍ന്നത് എന്ന് തോന്നുന്നു.