നിയമസഭയിൽ ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമർശനവുമായി ഭരണപക്ഷ എംഎൽഎമാർ. ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നത് തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന്‍ വ്യക്തമാക്കി.
സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം. അതേസമയം, സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നുണ്ടോ എന്നും നേര്‍വഴി അടക്കമുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ ആത്മാര്‍ഥമായി നടക്കുന്നുണ്ടോ എന്നും എക്‌സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും ചർച്ചയ്ക്കിടെ യു.പ്രതിഭ ചോദിച്ചു. ഇതിന് മറുപടിയായി പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കാറുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
STORY HIGHLIGHT: cpm mla son cannabis arrest controversy