വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്കെതിരെ സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് തോമസ് ഐസക് പറഞ്ഞു. ഗ്രാൻഡ് ചോദിച്ചാൽ വായ്പ തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സ്വരത്തിൽ വായ്പയെ സ്വീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്രം അനുവദിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക് പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം ശാഠ്യം തിരുത്തണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച്. സംസ്ഥാനങ്ങളെ കേന്ദ്രത്തിൻ്റെ വരുതിയിലാക്കാനുള്ള കെണിയാണിതെന്ന് തോമസ് ഐസക് ആരോപിച്ചു.