മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ ഹൊസൂരിൽനിന്ന് അറസ്റ്റിലായി. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയായിരുന്നു സന്തോഷ്.
2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. രവി, രാജ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 45 യുഎപിഎ കേസുകളിൽ പ്രതിയാണ് സന്തോഷ്. 2024 ജൂലൈയിൽ മാവോയിസ്റ്റ് നേതാക്കളായ സി.പി.മൊയ്തീൻ, പി.കെ.സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പോലീസ് നിരീക്ഷണത്തിൽനിന്ന് സന്തോഷ് രക്ഷപ്പെട്ടിരുന്നു.
STORY HIGHLIGHT: maoist leader santhosh arrested