India

ആം ആദ്മി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വയ്ക്കുമെന്ന് ബിജെപി, അതിഷി മര്‍ലേന ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവാകും; ആദ്യ സമ്മേളനം നാളെ മുതല്‍

മുന്‍ മുഖ്യമന്ത്രി അതിഷിയെ ഞായറാഴ്ച ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. എല്ലാ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെയും നിയമസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും അതിഷി ഉള്‍പ്പെടെ പാര്‍ട്ടിയുടെ 22 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹി നിയമസഭയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി അതിഷി മാറി. ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ ആം ആദ്മി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വയ്ക്കുമെന്ന് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം ആദ്യം, 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണം നേടി ബിജെപി ദേശീയ തലസ്ഥാനത്ത് അധികാരം തിരിച്ചുപിടിച്ചു, അതേസമയം ആം ആദ്മി പാര്‍ട്ടി 22 സീറ്റുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസിന് ഒന്നും നേടാന്‍ കഴിഞ്ഞില്ല. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോഡിയ ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

ഫെബ്രുവരി 24 ന് ഡല്‍ഹി നിയമസഭാ സമ്മേളനം ആരംഭിക്കും, അവിടെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും പുതിയ സ്പീക്കറെ നിയമിക്കുകയും ചെയ്യും. ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് വിജേന്ദര്‍ ഗുപ്തയെ സ്പീക്കറായി നാമനിര്‍ദ്ദേശം ചെയ്തു, അതേസമയം അരവിന്ദര്‍ സിംഗ് ലവ്‌ലിയെ പ്രോടെം സ്പീക്കറായി നിയമിച്ചു. മ്മേളനത്തിന്റെ രണ്ടാം ദിവസം (ഫെബ്രുവരി 25), മുന്‍ ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിയും ക്രമക്കേടുകളും വിശദീകരിക്കുന്ന കംപ്‌ട്രോളര്‍ ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കും.

എക്‌സൈസ് നയത്തിലെ അഴിമതിയും ക്രമക്കേടുകളും, മുന്‍ മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണം (ബിജെപി ഷീഷ് മഹല്‍ എന്ന് വിളിക്കുന്നു) അല്ലെങ്കില്‍ വിദ്യാഭ്യാസ നയങ്ങളിലെ അഴിമതി എന്നിവയുള്‍പ്പെടെ ‘പല കാര്യങ്ങളും’ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതോടെ പുറത്തുവരുമെന്ന് ബിജെപി എംഎല്‍എ ഹരീഷ് ഖുറാന പറഞ്ഞു. റിപ്പോേട്ട് സഭയില്‍ വയ്ക്കപ്പെടും, നിരവധി കാര്യങ്ങള്‍ വെളിച്ചത്തുവരുമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ സത്യം പുറത്തുവരുമെന്ന് ഞാന്‍ കരുതുന്നു. വിദ്യാഭ്യാസം, മദ്യം, ശീഷ് മഹല്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെടുമെന്ന് ഖുറാന ഞായറാഴ്ച എഎന്‍ഐയോട് പറഞ്ഞു.