റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ നഗ്നയായി ബഹളം വെച്ച സ്ത്രീ യാത്രക്കാരെയും അതുപോലെ ജീവനക്കാരെയും വട്ടം ചുറ്റിച്ചു. അമേരിക്കൻ വിമാന കമ്പിനിയായ സൗത്ത് വെസ്റ്റ് എയറിലാണ് റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍, തന്നെ ഇറക്കിവിടണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എത്രയും പെട്ടെന്ന് വിമാനത്തില്‍ നിന്നും തന്നെ ഇറക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ വിമാനത്തിനുള്ളില്‍ ആക്രോശിച്ചു. ജീവനക്കാര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് യാത്രക്കാരുടെ മുന്നില്‍ വസ്ത്രം അഴിച്ചുമാറ്റി അലറി വിളിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കാന്‍ നിര്‍ബന്ധിതയായതായി എന്‍ബിസി അനുബന്ധ കമ്പനിയായ കെപിഎന്‍എക്‌സ് എന്ന വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അവര്‍ വിമാന ജീവനക്കാരെ ശല്യപ്പെടുത്തുകയും കോക്ക്പിറ്റ് വാതിലില്‍ ഇടിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹ്യൂസ്റ്റണില്‍ നിന്നുള്ള വിമാനം ഫീനിക്‌സിലേക്ക് പോകുകയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് , യാത്രക്കാരി ആദ്യം ക്യാബിന്റെ മുന്‍വശത്തേക്ക് നടന്നു, വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്യുന്നതിനിടയില്‍ തന്നെ വിമാനത്തില്‍ നിന്ന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. വിമാനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, അവള്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ തുടങ്ങി. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മറ്റ് യാത്രക്കാരെ അവഗണിച്ച് നഗ്‌നയായ സ്ത്രീ ഇടനാഴിയിലൂടെ മുകളിലേക്കും താഴേക്കും നടക്കുമ്പോള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് അതില്‍ കാണിച്ചു.
NEW: Woman takes off all her clothes on a Southwest plane in Houston, demands to be let off.
The woman reportedly ran around the plane for 25 minutes “before action was taken” according to ABC 7.
After nearly half an hour, the plane finally made it back to the gate before the… pic.twitter.com/U0F0l4HEJJ
— Collin Rugg (@CollinRugg) March 7, 2025
സഹയാത്രികര്‍ ഭയാനകമായ അനുഭവം പങ്കുവെച്ചതായി കെപിഎന്‍എക്‌സ് വാര്‍ത്തയില്‍ വ്യക്തമാക്കി. ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതും ശരിക്കും ഭയപ്പെടുത്തുന്നതുമായിരുന്നുവെന്ന് ഒരു യാത്രക്കാരി പറഞ്ഞു. മറ്റൊരാള്‍ പങ്കുവെച്ചു, അവര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. പിന്നീട് അവര്‍ മുകളിലേക്കും താഴേക്കും ചാടാന്‍ തുടങ്ങിയെന്നും ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയെന്നും വാര്‍ത്ത മാധ്യമം കെപിഎന്‍എക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് വളരെ ഞെട്ടിക്കുന്നതായിരുന്നു, എല്ലാവര്‍ക്കും ഇത് ഒരു അത്ഭുതമായിരുന്നു. അവള്‍ക്ക് മാനസിക തകര്‍ച്ചയുണ്ടെന്ന് വളരെ വ്യക്തമായിരുന്നുവെന്ന് മറ്റൊരു വ്യക്തി കൂട്ടിച്ചേര്‍ത്തു. അവര്‍ തന്റെ ശരീരം മുഴുവന്‍ വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ മേല്‍ വച്ചു, അവളുടെ ശരീരം മുഴുവന്‍ ഉരച്ചുകൊണ്ടിരുന്നുവെന്നും സഹയാത്രകന്‍ പറഞ്ഞു.
ഹ്യൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു, യുവതിയുടെ ഈ അഭ്യാസ പ്രകടനത്തിന് ശേഷം അവരെ കസ്റ്റഡിയിലെടുത്തു. ഒടുവില്‍, വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ യുവതിക്കെതിരെ യാതൊരു കുറ്റവും ചുമത്തില്ലെന്ന് വക്താവ് സ്ഥിരീകരിച്ചു.
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും സംഭവത്തില്‍ പ്രസ്താവന ഇറക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഹ്യൂസ്റ്റണില്‍ നിന്ന് ഫീനിക്‌സിലേക്കുള്ള 733 വിമാനത്തില്‍ ഒരു യാത്രക്കാരിയുടെ സാഹചര്യം കാരണം വിമാനം ഗേറ്റില്‍ തിരിച്ചെത്തേണ്ടി വന്നു. പ്രാദേശിക നിയമപാലകര്‍ അവരെ കാണുകയും ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിന് ക്ഷമ ചോദിക്കാനും ഞങ്ങളുടെ ടീമുകള്‍ എത്രയും വേഗം ഇതര യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരുടെ ക്ഷമയെ അഭിനന്ദിക്കാനും ഞങ്ങള്‍ ഉപഭോക്താക്കളെ സമീപിച്ചതായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.