തിരുവനന്തപുരം: നോക്കിനിൽക്കെ തകർന്നടിഞ്ഞു പോയ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം.അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം ഷെമിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും അബ്ദുറഹീം പറഞ്ഞു.
‘ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട് തുറന്ന് കിട്ടാത്തതിനാൽ അങ്ങോട്ട് പോകാൻ പറ്റില്ല.ഒരു ആശ്രയ കേന്ദ്രത്തിലാണ് ഭാര്യയെ ഇപ്പോൾ താമസിപ്പിക്കുന്നത്. ഇനിയും ഒരുവർഷത്തോളം ചികിത്സ തുടരേണ്ടി വരും.എന്നാൽ എനിക്കിപ്പോൾ ജോലിയൊന്നുമില്ല.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഉണ്ടായെന്ന് അറിയില്ല. എനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി വീടും സ്ഥലവും വിറ്റ് തീർക്കാമെന്നായിരുന്നു കരുതിയിരുന്നത്. കൊറോണക്ക് ശേഷമാണ് സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയും ഉണ്ടായത്. അവസാനത്തെ രണ്ടരമാസം വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാൻ കഴിഞ്ഞില്ല’. അദ്ദേഹം പറഞ്ഞു.