Kerala

ആശ വർക്കർമാരുടെ സമരം തുടരുന്നു: നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കും

തിരുവനന്തപുരം: ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ തുടർച്ചയായി ആശാ പ്രവർത്തകർ നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കും. ഏഴായിരത്തോളം ആശാ പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സെക്രട്ടേറിയറ്റിലേക്കു കടക്കാൻ അനുവദിക്കാതെയായിരിക്കും ഉപരോധമെന്നും സംഘാടകർ അറിയിച്ചു.

അതേസമയം, നാളെ ആശാ പ്രവർത്തകർക്ക് പാലിയേറ്റീവ് കെയർ ആക്‌ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവയെ സംബന്ധിച്ച പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർമാർ മുഖേന നോട്ടിസ് നൽകി. വിവിധ സമയക്രമങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ എല്ലാ ആശാ പ്രവർത്തകരെയും പങ്കെടുപ്പിക്കണമെന്നും പങ്കെടുക്കുന്നവരുടെ ഹാജർ വിവരം മെഡിക്കൽ ഓഫിസർ പരിശോധിച്ച് അന്നുതന്നെ ജില്ലാ ഓഫിസിലേക്ക് അയയ്ക്കണമെന്നുമാണു നിർദേശം. ആശാ പ്രവർത്തകർ ഉപരോധസമരം നടത്തുമെന്നു പ്രഖ്യാപിച്ച ദിവസംതന്നെ പരിശീലനപരിപാടി സംഘടിപ്പിക്കുന്നത് സമരം പൊളിക്കാനുള്ള ശ്രമമാണെന്നും പരിശീലന പരിപാടി ബഹിഷ്കരിച്ച് ഉപരോധസമരം.