World

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ മിന്നലാക്രമണം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍; ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണം

ഗാസയില്‍ വലിയ സൈനിക നടപടിയുമായി ഇസ്രായേല്‍ സൈന്യം മുന്നോട്ടു പോയതോടെ ആക്രമണത്തില്‍ കുറഞ്ഞത് 330 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണം ഹമാസിന്റെ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഹമാസിന്റെ ‘ഭീകര കേന്ദ്രങ്ങളെ’യാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന ഐഡിഎഫ് പറയുന്നു. ഹമാസിന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ മഹ്‌മൂദ് അബു വഫാഹ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഗാസയില്‍ സ്‌ഫോടനങ്ങള്‍ ആരംഭിച്ചപ്പോള്‍, വിശുദ്ധ റമദാന്‍ മാസമായതിനാല്‍ നിരവധി ആളുകള്‍ സെഹ്രി ആഘോഷിക്കുകയായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും ആക്രമണത്തിന് ഉത്തരവിട്ടു. ‘ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ആവര്‍ത്തിച്ച് വിസമ്മതിക്കുകയും യുഎസ് പ്രസിഡന്റ് സ്ഥാനപതി സ്റ്റീവ് വിറ്റ്‌കോഫും മധ്യസ്ഥരും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിരസിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ആക്രമണം’ എന്ന് പ്രസ്താവനയില്‍ പറയുന്നു. ‘ഇനി മുതല്‍ ഇസ്രായേല്‍ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹമാസിനെതിരെ നടപടിയെടുക്കും’ എന്ന് അതില്‍ പറഞ്ഞിരുന്നു. പ്രസ്താവന പ്രകാരം, ആക്രമണങ്ങള്‍ക്കുള്ള പദ്ധതി ഐഡിഎഫ് വാരാന്ത്യത്തില്‍ അവതരിപ്പിച്ചു, രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ അത് അംഗീകരിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍, ഹമാസിനോട് അവരുടെ എല്ലാ ബന്ദികളെ മോചിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ‘നമ്മുടെ ശത്രുക്കളോട് ഒരു ദയയും കാണിക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അതിനെ വഞ്ചിച്ചുവെന്നും ഹമാസ് അതൃപ്തി പ്രകടിപ്പിച്ചു. ഹമാസിന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ മഹ്‌മൂദ് അബു വഫാഹ് മരിച്ചതായി റിപ്പോര്‍ട്ട്. ഇതുവഴി ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളെ ഇസ്രായേല്‍ അപകടത്തിലാക്കുകയാണെന്നും അവരുടെ ഭാവി അജ്ഞാതമാണെന്നും അവര്‍ പറയുന്നു. എന്നിരുന്നാലും, യുദ്ധം പുനരാരംഭിക്കുന്നതായി ഹമാസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറിച്ച്, മധ്യസ്ഥരോടും ഐക്യരാഷ്ട്രസഭയോടും ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി കൂടിയാലോചിച്ചതായി വൈറ്റ് ഹൗസ് വക്താവ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. മാര്‍ച്ച് 1 ന് താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ചതുമുതല്‍ മധ്യസ്ഥര്‍ മുന്നോട്ടുള്ള വഴി കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്.

കരാറിന്റെ ആദ്യ ഘട്ടം ഏപ്രില്‍ പകുതി വരെ നീട്ടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ ഹമാസ് തടവിലാക്കിയ ബന്ദികളുടെ കൈമാറ്റവും ഇസ്രായേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെടുന്നു. എന്നാല്‍ പരോക്ഷ ചര്‍ച്ചകളില്‍ വിറ്റ്‌കോഫ് അവതരിപ്പിച്ച കരാറിന്റെ പ്രധാന വശങ്ങളില്‍ ഇസ്രായേലും ഹമാസും വിയോജിച്ചതായി ചര്‍ച്ചകളെക്കുറിച്ച് പരിചയമുള്ള ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹമാസിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഇതുവരെ 48,520 പേര്‍ മരിച്ചു. 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് 1,200 ലധികം ആളുകളെ കൊലപ്പെടുത്തിയതോടെയാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള ഈ യുദ്ധം ആരംഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു, അതേസമയം 251 പേരെ ബന്ദികളാക്കി. ഈ ആക്രമണത്തിന് ശേഷം, ഇസ്രായേലിന്റെ സൈനിക നടപടി ആരംഭിച്ചു. ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 48,520 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഈ ഡാറ്റ ഐക്യരാഷ്ട്രസഭയും മറ്റുള്ളവരും സ്ഥിതീകരിച്ചു. ഈ യുദ്ധം കാരണം, ഗാസയിലെ 21 ലക്ഷം വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും പലതവണ പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 70 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയും തകര്‍ന്നു, ഭക്ഷണം, ഇന്ധനം, മരുന്ന്, പാര്‍പ്പിടം എന്നിവയുടെ ക്ഷാമം രൂക്ഷമാണ്.