കോട്ടയം: മോട്ടർവാഹന വകുപ്പു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചുള്ള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. സംസ്ഥാനത്തെ റോഡപകടങ്ങൾ വിലയിരുത്തി, ഡ്രൈവിങ് ടെസ്റ്റ് നിയമാനുസൃതമാണോയെന്നു പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. മോട്ടർവാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് 10 ഓഫിസുകളിൽ പരിശോധനയും നടത്തിയിരുന്നു. ആർടിഒ ഓഫിസുകൾക്ക് അനുബന്ധമായി 2012 മുതൽ തുടങ്ങിയ 9 ഓട്ടമാറ്റിക് ഡ്രൈവർ ടെസ്റ്റിങ് സ്റ്റേഷനുകളിൽ രണ്ടെണ്ണം മാത്രമാണു പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്. കണ്ണൂരിലും കോഴിക്കോട്ടും. കോടികൾ മുടക്കി ടെസ്റ്റിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലത്തും മാന്വൽ ടെസ്റ്റാണ് നടക്കുന്നത്.
മാന്വൽ ടെസ്റ്റിലെ ക്രമക്കേടുകൾ