ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫ് കൊലപാതകത്തിൽ നിർണായക തെളിവായ ഓമിനി വാൻ കണ്ടെടുത്തു. അഞ്ചിരി കവല കുറിച്ചി പാടത്തുള്ള വീട്ടിൽ നിന്നാണ് ഓമിനി കണ്ടെത്തിയത്. സ്ഥലത്ത് ഫോറൻസിക്ക് സംഘത്തിന്റെ ശാസ്ത്രീയമായ പരിശോധന നടക്കുകയാണ്. വാഹനത്തിനുള്ളിൽ രക്തക്കറ അടക്കമുള്ളവ ഉണ്ടായിരുന്നുവെന്ന് ഫോറൻസിക്ക് സംഘത്തിന്റെ ആദ്യ പരിശോധനയിൽ കണ്ടെത്തി.
പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇന്നലെ പ്രതികളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രധാനമായും ബിജുവിനെ തട്ടി ക്കൊണ്ടുപോയി വാൻ കണ്ടെത്തുക തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
വ്യാഴാച പുലർച്ചെ പ്രതികളായ നാല് പേരും ഈ വാഹനത്തിലാണ് സഞ്ചരിച്ചത്. ബിജുവിന്റെ സ്കൂട്ടർ തട്ടിയിട്ട ശേഷം ഈ വാഹനത്തിൽ വെച്ച് മർദിക്കുകയും കടത്തികൊണ്ടു പോകുകയുമായിരുന്നു. വാനിൽ കയറ്റിയ ശേഷം ബിജുവിനെ മർദിച്ചത് ആഷിഖും, മുഹമ്മദ് അസ്‌ലവും ചേർന്നായിരുന്നു. വാൻ ഓടിച്ചത് മുഖ്യപ്രതി ജോമോനാണ്. ബിജുവിന്റെ സ്കൂട്ടർ നാലാംപ്രതി ജോമിൻ കുര്യൻ എറണാകുളം വൈപ്പിനിലെ കേന്ദ്രത്തിൽ എത്തിച്ചു നൽകുകയും ചെയ്തിരുന്നു.