റായ്പ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാടയിൽ 16 മാവോയിസ്റ്റുകളെ വധിച്ചു. ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്കും പരിക്കേറ്റു. കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുഗ്മ ദന്ദേവാഡ മേഖലിലായിരുന്നു ഏറ്റുമുട്ടലുണ്ടായിരുന്നത്. സുഗ്മ ദന്ദേവാഡ അതിർത്തിയിൽ തിരച്ചിൽ തുടരുകയാണ്.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് വേട്ട നടക്കുന്ന സാഹചര്യത്തില്‍, 2026 മാര്‍ച്ച് 29ഓടുകൂടി ഇന്ത്യയിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.