രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വിദേശ പര്യടനം ആരംഭിച്ചു.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി പോർച്ചുഗലിലെത്തി. പോർച്ചുഗൽ പ്രസിഡന്‍റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം. 27 വർഷങ്ങൾക്കിപ്പുറം രാജ്യത്ത് നിന്ന് ഒരു രാഷ്ട്രപതി പോർച്ചുഗലിലേക്ക് ഔദ്യോഗിക യാത്ര നടത്തുന്നത് എന്ന സവിശേഷതയും ഈ പര്യടനത്തിനുണ്ട്. ഇതിന് മുൻപ് കെ ആർ നാരായണനാണ് അവസാനമായി പോർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി.1998ലായിരുന്നു അത്.
ഏപ്രിൽ നിന്ന് ഒമ്പതിന് രാഷ്ട്രപതി പോർച്ചുഗലിൽ നിന്ന് സ്ലൊവാക്കിയയിലേക്ക് പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ലൊവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.