തിരുവനന്തപുരം വെഞ്ഞാറമൂടിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ 16 കാരന്റെ മൃതദേഹം വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തി.വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും മകനായ അർജുന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്.നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി മടങ്ങിയെത്തിയില്ല. വീട്ടിൽ ചെറിയ തോതിൽ വഴക്കുണ്ടായിരുന്നതായി കുടുംബം പറയുന്നു. കളിക്കുമ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ കളികഴിഞ്ഞ് കുട്ടി തിരിച്ച് വീട്ടിലെത്തിയില്ല. തുടർന്നാണ് പരാതി നൽകിയത്.