Kerala

സിദ്ധാർഥന്റെ മരണം; 19 വിദ്യാർഥികളെ പുറത്താക്കി പൂക്കോട് സർവകലാശാല – siddharths death 19 students expelled

സർവകലാശാലയുടെ ഈ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കി സർവകലാശാല. സർവകലാശാലയുടെ ഈ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയും കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തുടർന്നാണ് സർവകലാശാല ആന്റി റാ​ഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടുത്ത മൂന്നു വർഷത്തേക്ക് ഇവർക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ കണ്ടെത്തിയത്.

STORY HIGHLIGHT: siddharths death 19 students expelled