സിപിഐഎമ്മിലും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ ആന്തരിക സമരങ്ങള്‍ വേണ്ടിവരുന്നുവെന്ന് എംഎ ബേബി പറഞ്ഞു. സ്ത്രീ തുല്യതയെപ്പറ്റി സംസാരിക്കുമ്പോഴും അത് നടപ്പാക്കുന്നതിലുളള കരുതല്‍ ഉണ്ടാകുന്നില്ലെന്നും എംഎ ബേബി പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറിയായ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം കൊല്ലത്ത് നല്‍കിയ ആദ്യ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ 17 ശതമാനമായിരുന്നു വനിതാപ്രാതിനിധ്യം. അത് വര്‍ധിപ്പിക്കുന്നത് കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നത് 20 ശതമാനമാക്കി ഉയര്‍ത്തി. പുരുഷാധിപത്യ സമൂഹമാണ് നമ്മുടേത്. സ്ത്രീ തുല്യതയെപ്പറ്റി സംസാരിക്കുമ്പോഴും അത് നടപ്പാക്കാനുളള കരുതല്‍ നമുക്കുണ്ടാകുന്നില്ല. യുവാക്കളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് എല്ലാ തലങ്ങളിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് എംഎ ബേബി കൂട്ടിച്ചേർത്തു.