മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. വീണക്കെതിരായ കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും ബിനോയ് വിശ്വം അങ്ങനെ നിലപാടെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലായെന്നും മന്ത്രി പറഞ്ഞു.
കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. പൂർണ്ണ പിന്തുണ എൽഡിഎഫ് പിണറായിക്ക് നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലെ നിലപാടിലും ശിവൻകുട്ടി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ചു. പദ്ധതിയുടെ പേരിൽ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയുമണ്ടെങ്കിൽ ഓഫീസിൽ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നൽകാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.