ഡൽഹിയിൽ ദേവാലയത്തിലേക്കുള്ള കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ചു സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
ഡൽഹി പൊലീസ് പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ല. പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ന്യൂനപക്ഷ വിരുദ്ധം എംഎ ബേബി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നുവെന്ന് ബേബി വിമർശിച്ചു.
ഹോളി ആഘോഷ സമയത്ത് ന്യൂനപക്ഷ ആരാധനാലയങ്ങൾ ഷീറ്റുകൊണ്ട് മറച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. ന്യൂനപക്ഷ വിരുദ്ധമായ ഭരണ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ കാണാൻ കഴിയൂവെന്ന് എംഎ ബേബി പറഞ്ഞു. സമിപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ബോധപൂർവ്വം നിരോധനങ്ങൾ ഏർപ്പെടുത്തുകയാണെന്ന് എംഎ ബേബി ആരോപിച്ചു.