മാസപ്പടിക്കേസിൽ വീണവിജയന് താൽക്കാലിക ആശ്വാസം. എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്.
ജസ്റ്റിസ് സിആർ രവിയുടെ അവധിക്കാല ബെഞ്ചിന് മുൻപിലാണ് ഈ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നത്. സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ എസ്എഫ്ഐ കുറ്റപത്രം പൊലീസ് റിപ്പോർട്ടല്ലെന്നും എസ്എഫ്ഐഒ റിപ്പോർട്ടിനെ പരാതിയായി കണക്കാക്കണം എന്നുമാണ് ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോൾ കോടതികൾക്ക് എതിർ കക്ഷിയെ കൂടി കേൾക്കേണ്ടി വരും. കുറ്റപത്രത്തിൽ പറയുന്ന ഉള്ളടക്കമല്ല സിഎംആർഎൽ ചോദ്യം ചെയ്തത്. മറിച്ച് കുറ്റപത്രം പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നാണ് ആവശ്യപ്പെട്ടത്.