Business

സ്വർണ്ണ വായ്പ; പുതുക്കിയ മാർ​​ഗ്​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

 

രാജ്യത്ത് സ്വർണ്ണ വില കൂടിയതോടെ സ്വർണ്ണ വായ്പ എടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്.അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങൾ അടുത്തിടെയാണ് പുറത്തിറക്കിയത്. ഗോൾഡ് ലോൺ സെഗ്മെന്റിനെ കൂടുതലായി നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം.
അടുത്തിടെ സ്വർണ്ണപ്പണ വായ്പകളുമായി ബന്ധപ്പെട്ട് പല തരം മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ബാങ്ക് പുറപ്പെടുവിച്ചത്. രാജ്യത്ത് സ്വർണ്ണപ്പണയ വായ്പാ വോളിയവും, അനുബന്ധമായി കിട്ടാക്കടവും ഉയർന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം ബാങ്കുകളും, എൻ.ബി.എഫ്.സികളും അടക്കം 11,11,398 കോടി രൂപയുടെ ഗോൾഡ് ലോൺ വിതരണം ചെയ്തിരിക്കുന്നു. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 27.26% വർധനവാണ്. സമാന കാലയളവിൽ കിട്ടാക്കടം 5,307 കോടി രൂപയിൽ നിന്ന് 6,824 കോടിയായി വർധിക്കുകയും ചെയ്തു.
ഇനി സ്വർണ്ണം പണയം വെക്കുമ്പോൾ ലോൺ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി പരിശോധിക്കപ്പെടും. വരുമാനത്തിന് തെളിവ് നൽകാതെ ലോൺ അനുവദിക്കില്ല
ലോൺ സ്റ്റാൻഡേർഡ് വിഭാഗത്തിൽ ഉൾപ്പെടുകയും, ലോൺ-ടു-വാല്യു (LTV) അനുപാതത്തിനുള്ളിൽ ആയിരിക്കുകയും ചെയ്തെങ്കിൽ മാത്രമേ വായ്പ പുതുക്കാനോ, ടോപ് അപ് ചെയ്യാനോ സാധിക്കുകയുള്ളൂ
സ്വർണ്ണത്തിന്റെ പരിശുദ്ധി, മൂല്യം എന്നിവ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശങ്ങളുമുണ്ട്
വ്യക്തിഗത-ബിസിനസ് ആവശ്യങ്ങൾക്ക് ഒരേ സമയം സ്വർണ്ണ വായ്പ നൽകില്ല
വായ്പയെടുത്ത പണം എത്തരത്തിലാണ് ഉപയോഗിക്കുന്നതെന്ന് ട്രാക്ക് ചെയ്യാനും ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം
ആകെ 1 കിലോഗ്രാം വരെ സ്വർണ്ണാഭരണങ്ങളോ, ഗോൾഡ് കോയിനുകളോ പണയപ്പെടുത്താം. അതേ സമയം കോയിനുകളുടെ ആകെ ഭാരം 50 ഗ്രാമിൽ അധികമാകരുത്, മാത്രമല്ല കുറഞ്ഞത് 22 ഗ്രാം പരിശുദ്ധിയെങ്കിലുമുള്ള, ബാങ്കുകൾ ഇഷ്യു ചെയ്ത പ്രത്യേക കോയിനുകളും ആയിരിക്കണം
ബുള്ളറ്റ്, ലംപ്സം പേയ്മെന്റുകളുടെ പരമാവധി വായ്പാ പരിധി 12 മാസമായിരിക്കും
കോർപറേറ്റ് ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ എന്നിവയ്ക്ക് സ്വർണ്ണപ്പണയ വായ്പ നൽകാം. പരമാധി 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ അനുവദിക്കാൻ സാധിക്കു

Tags: GOLD LOAN