India

ഭീകരർക്കെതിരെ നടപടി ശക്തം; രണ്ട് ഭീകരരുടെ വീടുകൾ തകർത്തു | Strong action against terrorists; Houses of two terrorists demolished

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്. അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുകയാണ്.

കഴിഞ്ഞദിവസം പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്. പുൽവാമയിലെ ത്രാൽ, അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

ഇതിനോടകം സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ചും അതിർത്തിയിൽ വെടിനിറത്തിൽ കരാർ ലംഘിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ശ്രീനഗറിൽ എത്തിയ കരസേനാ മേധാവിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രതിരോധ മേഖലയിൽ അടക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുന്നതിനുള്ള നീക്കങ്ങളും കരസേനാ മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. അതിനിടെ ജമ്മുകശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തുന്നത് സൈന്യത്തിന്റെ പരിഗണനയിലാണ്.