World

പുടിൻ ആ​ഗ്രഹിക്കുന്നത് സമാധാനമല്ല?? ട്രംപ് പറ‍ഞ്ഞതിലെ പൊരുൾ ഇതാണ്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധതയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു,. അമേരിക്കൻ പ്രസിഡന്റിൻരെ വിലയിരുത്തലുകൾ ശരിവയ്ക്കുന്നതാണ് ഞായറാഴ്ച പുലർച്ചെയുണ്ടായ സംഭവ വികാസങ്ങൾ, ഉക്രെയ്‌നിലുടനീളം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിലും വ്യോമാക്രമണത്തിലും കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കിഴക്കൻ ഉക്രെയ്‌നിലെ ഡൊണെറ്റ്‌സ്ക് മേഖലയിലെ കോസ്റ്റ്യാന്റിനിവ്‌കയിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ പ്രോസിക്യൂട്ടർ ഓഫീസും അറിയിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം രാത്രിയും ഡിനിപ്രോപെട്രോവ്‌സ്ക് മേഖലയിലെ പാവ്‌ലോഹ്രാഡ് നഗരത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 14 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ സെർഹി ലിസാക് പറഞ്ഞു.

2024 ഓഗസ്റ്റിൽ ഉക്രേനിയൻ സൈന്യം ഒരു അപ്രതീക്ഷിത കടന്നുകയറ്റത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖലയുടെ ശേഷിക്കുന്ന ഭാഗങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി റഷ്യ അവകാശപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ ഉണ്ടായത്. കുർസ്കിലെ പോരാട്ടം ഇപ്പോഴും തുടരുകയാണ്.
മൂന്ന് വർഷത്തിലേറെ പഴക്കമുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് ശനിയാഴ്ച ട്രംപ് പറഞ്ഞിരു്ന്നു.മാത്രമല്ല സമാധാന കരാറിൽ ഉടൻ എത്തിച്ചേരാനാകുമോ എന്ന കാര്യത്തിൽ സംശയവും പ്രകടിപ്പിച്ചു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുടിൻ സിവിലിയൻ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈലുകൾ തൊടുത്തുവിടേണ്ട ഒരു കാരണവുമില്ല,” വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം യുഎസിലേക്ക് മടങ്ങുമ്പോൾ ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. അവിടെ അദ്ദേഹം ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഹ്രസ്വമായി കൂടിക്കാഴ്ച നടത്തി. റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് സൂചന നൽകി.

ഞായറാഴ്ച വൈകുന്നേരം ന്യൂജേഴ്‌സിയിലെ തന്റെ ഗോൾഫ് ക്ലബ്ബിൽ നിന്ന് പുറത്തുപോകുമ്പോൾ, റഷ്യയുടെ ആക്രമണങ്ങളിൽ താൻ നിരാശനായി തുടരുന്നുവെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുടിനെക്കുറിച്ച് ട്രംപ് പറഞ്ഞു: “അദ്ദേഹം വെടിവയ്പ്പ് നിർത്തി ഇരുന്ന് ഒരു കരാറിലെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

ഫെബ്രുവരി 28 ന് വൈറ്റ് ഹൗസിൽ നടന്ന ചൂടേറിയ ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയായിരുന്നു വത്തിക്കാൻ ട്രംപ്-സെലെൻസ്‌കി സംഭാഷണം.

വരുന്ന ആഴ്ച ഞായറാഴ്ച “വളരെ നിർണായകമായിരിക്കും” എന്നും “നമ്മൾ തുടർന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഒരു ശ്രമമാണോ ഇത് എന്ന് യുഎസ് ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും” യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. റഷ്യയ്ക്ക് നൽകാവുന്ന ഇളവുകളെ കുറിച്ച് എൻ‌ബി‌സിയുടെ “മീറ്റ് ദി പ്രസ്സ്” എന്ന പരിപാടിയിൽ ചോദിച്ചപ്പോൾ, “മുതിർന്നവരും യാഥാർത്ഥ്യബോധമുള്ളവരുമായിരിക്കേണ്ടതിന്റെ” ആവശ്യകതയെക്കുറിച്ച് റൂബിയോ ഊന്നിപ്പറഞ്ഞു.

“ഈ യുദ്ധത്തിന് സൈനിക പരിഹാരമില്ല. ഈ യുദ്ധത്തിനുള്ള ഏക പരിഹാരം ചർച്ചകളിലൂടെയുള്ള ഒരു ഒത്തുതീർപ്പാണ്, അവിടെ ഇരുപക്ഷവും തങ്ങൾ ആഗ്രഹിക്കുന്നതായി അവകാശപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കേണ്ടിവരും, കൂടാതെ അവർ ആഗ്രഹിച്ചതല്ലെന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും മറുപക്ഷത്തിന് നൽകേണ്ടിവരും,” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ആക്രമണ പരമ്പരയിൽ റഷ്യ 149 സ്ഫോടനാത്മക ഡ്രോണുകളും ഡെക്കോയികളും പ്രയോഗിച്ചു, 57 എണ്ണം തടഞ്ഞുവെന്നും 67 എണ്ണം കുടുങ്ങിയെന്നും ഉക്രേനിയൻ വ്യോമസേന പറഞ്ഞു.

ഒഡെസ മേഖലയിൽ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു, സൈറ്റോമിർ നഗരത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഖേർസൺ നഗരത്തിൽ റഷ്യൻ വ്യോമാക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

ബ്രയാൻസ്കിന്റെ അതിർത്തി മേഖലയിൽ അഞ്ച് ഉക്രേനിയൻ ഡ്രോണുകളും, 2014 ൽ റഷ്യ നിയമവിരുദ്ധമായി പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറന്ന മൂന്ന് ഡ്രോണുകളും വ്യോമ പ്രതിരോധം വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഭാഗികമായി അധിനിവേശ ഡൊണെറ്റ്സ്ക് മേഖലയിലെ ഹോർലിവ്ക നഗരത്തിൽ ഉക്രേനിയൻ സൈന്യം ഷെല്ലാക്രമണം നടത്തിയപ്പോൾ അഞ്ച് പേർക്ക് പരിക്കേറ്റതായി റഷ്യ നിയമിച്ച മേയർ ഇവാൻ പ്രിഖോഡ്കോ പറഞ്ഞു.