കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുകം ഇപ്പോൾ യാഥാർത്യമായിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയ്ക്ക് അവകാശ തർക്കം കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ നടക്കുന്നതിനിടയിലാണ് അങ്ങ് കേന്ദ്രത്തിൽ നിന്ന് നമ്മുടെ പ്രധാനമന്ത്രിയുടെ എൻട്രി. ഉദ്ഘാടന പ്രസംഗത്തിൽ വിഴിഞ്ഞം കേന്ദ്രത്തിൻരേതാക്കിമാറ്റാൻ ഒരു ശ്രമവും നടത്തി. കൂട്ടത്തിൽ ഇന്ത്യ സംഖ്യത്തിന് നേരെ ഒരു പരിഹാസവും.
“ഈ പരിപാടി നിരവധി പേർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും” മുഖ്യമന്ത്രി പിണറായി വിജയന്‍റെയും തിരുവനന്തപുരം എംപി ശശി തരൂരിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവന. മോദി പറഞ്ഞതിങ്ങനെ
“നമ്മുടെ മുഖ്യമന്ത്രിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, താങ്കൾ ഇന്ത്യാ സഖ്യത്തിന്റെ ഒരു പ്രധാനഘടകമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്ടപ്പെടുത്തും”.
എന്നാൽ പ്രസംഗത്തിലെ ഇന്ത്യാ സഖ്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ ഈ വാക്കുകൾ പരിഭാഷകൻ വിവർത്തനം ചെയ്തില്ല. ഇത് വേദിയിലും സദസിലും ചിരി പടർത്തി.
പരിഭാഷകൻ തൻ്റെ വാക്കുകൾ കൃത്യമായി വിവർത്തനം ചെയ്തില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി “പക്ഷേ സന്ദേശം പോകേണ്ട സ്ഥലത്തേക്ക് പോയി” എന്ന് ചിരിയോട് പറഞ്ഞുകൊണ്ട് പ്രസംഗം തുടർന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖത്തെ നവയുഗ വികസനത്തിന്റെ പ്രതീകമെന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. “ഒരു വശത്ത്, നിരവധി അവസരങ്ങളുള്ള ഒരു വലിയ കടലുണ്ട്, മറുവശത്ത്, പ്രകൃതിയുടെ സൗന്ദര്യമുണ്ട്, അതിനിടയിൽ ഈ ‘വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം’ ഉണ്ട്, അത് നവയുഗ വികസനത്തിന്റെ പ്രതീകമാണ്,” വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടുതൽ സ്വകാര്യ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ പ്രസംഗത്തെയും പ്രധാനമന്ത്രി പരാമർശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയിൽ നിന്നും ഇത് കേട്ടതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. പൊന്നാനി, പുതിയാ ഹാർബറുകൾ ആധുനികവത്കരിക്കുന്നതിനുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അങ്ങനെ മൊത്തത്തിൽ മോദി ചടങ്ങ് ക്കൈയിലെടുത്തുവെന്ന് വേണം കരുതാൻ . എന്തായാലും പദ്ധതി രാഷ്ട്രീയമായി അനുകൂലമാക്കാൻ എല്ലാ പർട്ടിക്കാരും രംഗത്തുണ്ട്.