പഹൽഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും കര്‍ശന നടപടിയുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് സര്‍ക്കാര്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി നിരോധനം ബാധകമാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോഘനം തുടരുമെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
2023 ലെ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് എതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളില്‍ ഒന്നുമാത്രമാണിത്.
നേരത്തെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തി ഇതിനകം ഇന്ത്യ അടച്ചിരുന്നു. 1960 ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച നിർണായക സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കുകയുണ്ടായി.