ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായു മുൻ പാക് സൈനികൻ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ മുൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽ രാജ.
വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും തടയാന്‍ ഐഎസ്‌ഐ ശ്രമിച്ചിരുന്നെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിൽ രാജ പറഞ്ഞു. പാക്ക് ഇന്റലിജൻസ് കൂട്ടായ്മയിലെ വിശ്വസ്തരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് അഭിമുഖത്തിൽ ആദിൽ പറയുന്നത്.
അസീം മുനീറിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദിൽ അവകാശപ്പെടുന്നു. ഐഎസ്‌ഐയെ എതിർത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്‌ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളൽ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പാക് പതാക വെച്ച കപ്പലുകൾക്ക് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ പതാക വെച്ച കപ്പലുകൾ പാക് പോർട്ടുകളിലും പോകരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകളും ഇന്ത്യ അവസാനിപ്പിച്ചു.