പഹൽഗാം ആക്രമണം പാക്കിസ്ഥാനെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. പാപ്പരത്തത്തിന്റെ വാക്കിലാണ് പാകിസ്താന്‍ എന്നു റിപ്പോര്‍ട്ടുകൾ പറയുന്നു.എല്‍ഒസിയില്‍ ഇപ്പോഴും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ നിറയൊഴിക്കുന്നത് പാകിസ്താന്‍ ആണ്. എന്നാല്‍ ഈ ആക്രമണങ്ങളില്‍ രക്തം ചൊരിയുന്നത് പാകിസ്താന്‍ ഓഹരി വിപണികളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ 22 നും ഏപ്രില്‍ 30 നും ഇടയില്‍ പാകിസ്ഥാന്റെ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ-100 സൂചിക ഏകദേശം 8,000 പോയിന്റുകള്‍ അഥവാ 6.09% ഇടിഞ്ഞു. ഏപ്രില്‍ 30 ന് ഒറ്റ ദിവസം കൊണ്ട് കെഎസ്ഇ-100 3.09% അഥവാ 3,545 പോയിന്റുകള്‍ ഇടിഞ്ഞ് 111,326.57 ല്‍ എത്തി.
LUCK, ENGROH, UBL, PPL, FFC തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് വരെ അടിപതറി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ കുറവുണ്ടായില്ലെങ്കില്‍ വരും സെഷനുകളിലും സൂചികകള്‍ ഇടിയുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ സിന്ധു നദിതട കരാറില്‍ നിന്നു പിന്‍മാറിയതും, അതിര്‍ത്തികള്‍ അടച്ചതും, സൈനിക അഭ്യാസം തുടരുന്നതും, വിദേശ രാജ്യങ്ങളുടെ പിന്തുണ നേടുന്നതും പാകിസ്താണ് തിരിച്ചടിയാണ്.
ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം പാകിസ്താന് തുടര്‍ വായ്പ അനുവദിക്കാനുള്ള ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ എതിര്‍പ്പ് ഉന്നയിക്കും. ഇത് പാകിസ്താന് നിലവിലെ സാഹചര്യത്തില്‍ താങ്ങാവുന്നതിലും അധികമാകും. പാസ്താന്‍ വായ്പകള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടായി മാറ്റുന്നുവെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയ്ക്ക മേല്‍ ആണവായുദ്ധം വരെ പ്രയോഗിക്കുമെന്ന പാക് മന്ത്രിയുടെ വാക്കുകകള്‍ ആഗോള നേതാക്കളെ അടക്കം ചൊടിപ്പിച്ചിട്ടുണ്ട്.
ഒരു രാജ്യത്തിന്റെ ഓഹരി വിപണി തര്‍ന്നുവെന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ പതനം കൂടിയാണ് അര്‍ത്ഥമാക്കുന്നത്. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ അനുബന്ധ ഗ്രൂപ്പായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്തിരുന്നു. അന്ന് തുടങ്ങിയതാണ് പാകിസ്താന്‍ ഓഹരി വിപണികളുടെ പതനവും.