കണ്ണൂർ: ആത്മകഥ അവസാനഘട്ടത്തിലാണെന്നും അടുത്തമാസം പ്രസിദ്ധീകരിക്കുമെന്നും ഇ പി ജയരാജൻ. പ്രസാധകരായി മാതൃഭൂമി ബുക്സിന് വാക്ക് നൽകി. ഡി സി ബുക്സിനെതിരെ തുടർനിയമനടപടികൾക്കില്ല. അവർ പിശക് അംഗീകരിച്ചതാണ്. നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയത് നല്ല കാര്യമാണെന്ന് പറഞ്ഞ ഇ പി അദ്ദേഹം നല്ലൊരു സംഗീതജ്ഞനാണെന്നും വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു. ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല സർക്കാർ മുൻപ് വേടനെ പരിപാടിയ്ക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.