സിനിമ, രാഷ്ട്രീയം, കായികം, മതം എന്ന് തുടങ്ങി സർവ്വ മേഖലകളിലും ഇന്ന് ഫാൻസുകൾ വളരെ ലൈവായ ഒരു കാലമാണിത്. സിനിമ ഇറങ്ങുന്ന ദിവസം താരത്തിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതും സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റുകൾ പങ്കുവെക്കുന്നതുമൊക്കെ മോൽപറഞ്ഞ് ആരാധക സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്.
ഇപ്പോഴിതാ ഫാൻസുക്കാരുടെ ഒരു കൊടും ക്രൂരത ബെഗളൂരുവിൽ നിന്ന് പുറത്ത് വരികയാണ്. ഐപിഎൽ മത്സരങ്ങൾ വളരെ സജീവമായി മുന്നോട്ട് പോകുന്നതിനിടിയിലാണ് ഒരു സങ്കടവാർത്ത എത്തുന്നത്. എല്ലാകാലവും ഏറെ ആരാധകരുള്ള ടീമാണ് വിരാട് കോഹിലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഉള്ളത്. ഇത്തവണത്തെ മത്സരങ്ങളിൽ ധോണിയുടെ ചെന്നെയെ വരെ ആർസിബി മലർത്തി അടിച്ചിരുന്നു. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ വച്ച് ആടിനെ ബലി നല്‍കിയാണ് ആരാധകർ ഈ വിദയം ആഘോഷിച്ചത്. ചിത്രദുര്‍ഗ ജില്ലയിലെ മൊളക്കല്‍മുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. യുവാക്കളായ സന്ന പാലയ്യ, ജയണ്ണ. ടിപ്പെ സ്വാമി എന്നിവരാണ് അറസ്റ്റിലായത്.
ആടിനെ ബലി നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് യുവാക്കാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ചെന്നൈ കിങ്‌സിനെതിരെ ആര്‍സിബി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍സിബി ആരാധകര്‍ വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ വച്ച് ആടിനെ ബലി നല്‍കിയത്. അതിന് പിന്നാലെ ആരാധകര്‍ കോഹ് ലിയുടെ കട്ടൗട്ടില്‍ രക്താഭിഷേകം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി.
തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൃഗസംരക്ഷണ നിയമപ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഐപിഎല്‍ ടീമുകളില്‍ വലിയ ആരാധകവൃന്ദമുള്ള ടീമുകളില്‍ ഒന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ്. ഇതുവരെ ഒറ്റക്കിരീടവും നേടിയിട്ടില്ലെങ്കിലും ഇത്തവണ ടീം കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ മെച്ചപ്പെട്ട പ്രകടനമാണ് ആര്‍സിബി പുറത്തെടുത്തത്.
content highlight: Virat Kohli cutout at Bengaluru