ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം കനക്കുകയാണ്. യുദ്ധ സാധ്യതയും തള്ളി കളയാനാകില്ല. തിരിച്ചടി ഭീ,ണിയുമായി പാക്കിസ്ഥാൻ വന്നതോടെ ഇന്ത്യ സജ്ജമായിരിക്കുകയാണ് എന്തും നേരിടാൻ. പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം കനത്താൽ വലിയ ഭീഷണി പാക്കിസ്ഥാന തന്നെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ വജ്രായുധം ബ്രഹ്മോസ്, പാകിസ്ഥാനിലെ ഏത് സ്ഥലവും തവിടുപൊടിയാക്കാൻ ഇന്ത്യക്ക് ഈ ഒരു മിസൈൽ മതിയാകുമെന്നതാണ് യാഥാർത്ഥ്യം. ബംഗാൾ ഉൾക്കടലിൽ വിജയകരമായി പരീക്ഷിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ അതാണ് വ്യക്തമാക്കുന്നത്. ബ്രഹ്മോസിന് 800 കിലോമീറ്റർ പരിധി ഉറപ്പിച്ചതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്. മാക് 2.8 നും മാക് 3.0 നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് മേൽ പതിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന മിസൈൽ ശേഷിയെ എടുത്തുകാണിക്കുന്നതാണ് ബ്രഹ്മോസുമായി ബന്ധപ്പെട്ട സമീപകാല പരീക്ഷണങ്ങളെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.തുടക്കത്തിൽ 290 കിലോമീറ്റർ പരിധിയായിരുന്നു ബ്രഹ്മോസ് മിസൈലിനുണ്ടായിരുന്നത്. എന്നാൽ ഇന്ത്യ മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (എം ടി സി ആർ) പ്രവേശിച്ചതോടെ ബ്രഹ്മോസിന്‍റെ ദൂരപരിധിയും ഗണ്യമായി വികസിച്ചു. ഏറ്റവുമൊടുവിൽ സ്ഥിരീകരിച്ച 800 കിലോമീറ്റർ ദൂരപരിധി ഇപ്പോൾ ഇന്ത്യയുടെ സാങ്കേതിക മികവിനെയാണ് കാണിക്കുന്നത്. ബ്രഹ്മോസ് മിസൈലിന്റെ നിലവിലെ ദൂരപരിധി ഇന്ത്യക്ക് ഗണ്യമായ സൈനിക നേട്ടങ്ങൾ നൽകുന്നതാണ്. പാകിസ്ഥാനിലെ സൈനിക കമാൻഡ് സെന്ററുകൾ, വ്യോമ താവളങ്ങൾ, മിസൈൽ ഇൻസ്റ്റാളേഷനുകൾ, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൃത്യമായി ലക്ഷ്യം വയ്ക്കാൻ നിലവിൽ ബ്രഹ്മോസിന് സാധിക്കും.