കശ്മീര്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൊടുംഭീകരനാണ് മസൂദ് അസറിന്റെ സഹോദരൻ കൊടുംഭീകരൻ റൗഫ് അസർ ഇപ്പോൾ കൊല്ലപെട്ടിരിക്കുക ആണ്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനയില്‍ പങ്കാളിയാണ് മസൂദ്. രണ്ടര പതിറ്റാണ്ട് മുൻപ് കാണ്ഡഹാറിൽ നടന്ന ഒരു ആക്രമണത്തിൽ വലിയ തോതിൽ തന്നെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് റൗഫ് അസർ .
കാണ്ഡഹാർ വിമാന റാഞ്ചിന്റെ സൂത്രധാരൻ എന്ന പേരിൽ തന്നെയാണ് ഇയാൾ അറിയപ്പെടുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശിയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലായിരുന്നു ഇങ്ങനെയൊരു മരണം സംഭവിക്കുന്നത് ഇയാൾക്കൊപ്പം മറ്റു പതിമൂന്ന് പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുകയും ചെയ്യുന്നുണ്ട്.
ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു.
24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അബ്ദുൽ റൗഫ് കാണ്ഡഹാർ വിമാന റാഞ്ചൽ പദ്ധതിയും ആയി മുന്നോട്ട് വരുന്നത്. , ഇന്ത്യയിൽ തടവിൽ കഴിയുകയായിരുന്ന തന്റെ സഹോദരൻ മസൂദ് അസറിനെ വിട്ടുകിട്ടാനായിരുന്നു കാണ്ഡഹാർ വിമാനറാഞ്ചൽ ഇയാൾ സൃഷ്ടിച്ചത് .തുടർന്ന് 1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം തീവ്രവാദികള്‍ റാഞ്ചി.
ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ എന്ന ഭീകര സംഘടനയില്‍ പെട്ട അഞ്ച് അംഗങ്ങളാണ് അന്ന് വിമാനം റാഞ്ചിയത്. തുടര്‍ന്ന് യാത്രക്കാരെ ബന്ദികളാക്കി, മസൂദ് അസർ അടക്കമുള്ള ഭീകരര്‍ക്കായി റാഞ്ചികള്‍ വിലപേശുക ഉണ്ടായി. ഒടുവില്‍ വാജ്പേയി ഭരണകൂടത്തിന് ഭീകരരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ട സാഹചര്യം ഉണ്ടായി. മസൂദ് അസർ അടക്കമുള്ള ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ കഴിഞ്ഞത്.