india

പാക്കിസ്ഥാന് ഇത് കനത്ത പ്രഹരം; ഇന്ത്യ തകർത്തത് 1500 കോടി മൂല്യമുള്ള എച്ച്ക്യൂ9 സിസ്റ്റം

ലാഹോറിന് പാക്കിസ്ഥാൻ തീർത്ത രക്ഷകവചമായിരുന്നു ചൈനീസ് HQ-9 വ്യോമ പ്രതിരോധ സംവിധാനം. എന്നാൽ ഇന്ത്യ പുഷ്പം പോലെ ഈ കവചത്തെ ഇല്ലതാക്കി.കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ദീര്‍ഘദൂരസൈനിക മിസൈല്‍ സംവിധാനമാണ് എച്ച് ക്യൂ9. ചൈനീസ് നിര്‍മ്മിത വ്യോമസംവിധാനമായ ഇത് പാക് സൈന്യത്തിന്‍റെ ബഹുതലവ്യോമപ്രതിരോധ ശൃംഖലയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ്. 2015 മുതല്‍ തന്നെ ഇത് വാങ്ങാനുള്ള ചര്‍ച്ചകള്‍ പാകിസ്ഥാന്‍ ആരംഭിച്ചിരുന്നു. 2021 ഒക്‌ടോബര്‍ 14നാണ് ഇവ പാക് സേനയുടെ ഭാഗമായത്.ലോഞ്ച് വെഹിക്കിളുകളും റഡാര്‍ സംവിധാനങ്ങളും കമാന്‍ഡ് സെന്‍ററുകളും അടങ്ങുന്നതാണ് HQ 9 വ്യോമ പ്രതിരേധ സംവിധാനം.120കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ലക്ഷ്യം ഭേദിക്കാനും120 കിലോമീറ്റര്‍ പരിധിയിലെത്തുന്ന മിസൈലുകളെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്. HQ 9 വ്യോമ പ്രതിരോധ സംവിധാനത്തിന് അതിന്‍റെ റേഞ്ചിന്‍റേയും ശേഷിയുടേയും അടിസ്ഥാനത്തില്‍ 10 കോടി രൂപ മുതല്‍ 1500 കോടി രൂപ വരെ വില വരും.

ഇതിനിടെ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. മോര്‍ട്ടാറുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം. ജമ്മുകശ്‌മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്‍ധാര്‍, രജൗരി മേഖലകളിലാണ് ആക്രമണം.നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടമാവുകയോ ചെയ്തിട്ടുണ്ട്.

“പാക് വെടിവയ്‌പില്‍ ഒരു സ്‌ത്രീയും അഞ്ച് കുട്ടികളുമടക്കം പതിനാറ് നിരപരാധികളുടെ ജീവന്‍ നഷ്‌ടമായിട്ടുണ്ട്. പാക് ആക്രമണങ്ങള്‍ തിരിച്ചടിക്ക് ഇന്ത്യയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. സംഘര്‍ഷം കുറയ്ക്കാനാണ് ഇന്ത്യന്‍ സേനയുടെ ശ്രമം. പാക് സൈന്യവും ഇതിന് വഴങ്ങിയാല്‍ മാത്രമേ സംഘര്‍ഷം ലഘൂകരിക്കപ്പെടൂ.”പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.പാക് ആക്രമണം ചെറുക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് എസ് 400 സുദര്‍ശന ചക്ര മിസൈല്‍ വേധ സംവിധാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News