ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ 100ഓളം ഭീകരരെയാണ് വധിച്ചത്. ഇതിൽ ചിലതൊക്കെ ഒരു പക പോക്കൽ കൂടിയായിരുന്നു. അറിയാം ഇന്ത്യ വധിച്ച കൊടു ഭീകരരെ കുറിച്ച്
1.മുദാസർ ഖാദിയാൻ ഖാസ്
ലഷ്‌കർ-ഇ-തൊയ്ബ നേതാവാണ് മുദാസർ ഖാദിയാൻ ഖാസ് എന്നും അബുയെന്നും അറിയപ്പെടുന്ന മുദാസർ.മുരിദ്‌കെയിലെ മർകസ് തയ്ബയുടെ ചുമതലയായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. പാകിസ്താൻ സൈന്യം ഇയാളുടെ സംസ്‌കാര ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത് വെച്ചു.ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ മയ്യത്ത് നിസ്‌കാരം നടന്നത്.പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
2.ഹാഫിസ് മുഹമ്മദ് ജമീൽ
ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനേതാവാണ് ഹാഫിസ് മുഹമ്മദ് ജമീൽ. ഭീകരൻ മൗലാന മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരൻ.ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതല.യുവാക്കൾക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല.
3.മുഹമ്മദ് യൂസഫ് അസ്ഹർ
ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനേതാവാണ് മുഹമ്മദ് യൂസഫ് അസ്ഹർ എന്ന ഉസ്താദ് ജി. മുഹമ്മദ് സലിം എന്നും ഘോസി സാഹബ് എ്ന്നും ഇയാൾ അറിയപ്പെടുന്നു. ഭീകരൻ മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ്.ജെയ്ഷെ മുഹമ്മദിനായി ആയുധ പരിശീലനം നൽകുന്ന ആളായിരുന്നു ഈ ഭീകരൻ. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.ഐസി-814 ഹൈജാക്കിംഗ് കേസിൽ തിരയുന്ന ഭീകരനായിരുന്നു.
4. അബു ഖാലിദ്
ലഷ്‌കർ-ഇ-തൊയ്ബ ഭീകരനേതാവാണ് അബു ഖാലിദ്.ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നവരിൽ പ്രധാനിയായ ഇയാളുടെ ഫൈസലാബാദിൽ നടന്ന മയ്യത്ത് നിസ്‌കാരത്തിൽ മുതിർന്ന പാകിസ്താൻ ആർമി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തു.
5. മുഹമ്മദ് ഹസ്സൻ ഖാൻ
ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനേതാവായ ഇയാൾ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ്.ജമ്മു & കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.