കർണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ (കെ.എസ്.ബി.സി.സി) സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ജാതി സെന്‍സസ് റിപ്പോർട്ടിൽ തീരുമാനം വീണ്ടും മാറ്റിവെച്ച് മന്ത്രിസഭ.
മന്ത്രിമാർക്കിടയിൽ കൂടുതൽ വിപുലമായ ചർച്ചകൾ സാധ്യമാക്കുന്നതിനായാണ് തീരുമാനം. അടുത്ത മന്ത്രിസഭാ യോഗം മെയ് 15ന് നടക്കാൻ സാധ്യത.
വിഷയത്തിൽ മന്ത്രിസഭ ഹ്രസ്വ ചർച്ച നടത്തിയെന്നും നിരവധി മന്ത്രിമാർ മുഖ്യമന്ത്രിക്ക് ഉപദേശം നൽകുകയും ചെയ്തു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങൾ അവതരിപ്പിച്ചു. കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
2015-ല്‍ സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് 2024 ഫെബ്രുവരി 29-ന് കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ (കെഎസ്ബിസി) സിദ്ധരാമയ്യ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
ഏപ്രില്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിദ്ധരാമയ്യ 34 മന്ത്രിമാരോടും റിപ്പോര്‍ട്ടിനെക്കുറിച്ചുളള അഭിപ്രായങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഇതുവരെ 12 മന്ത്രിമാര്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുളളത്.