ഇന്ത്യ പാക്ക് സംഘർഷത്തിന് അയവ് വന്നെങ്കിലും ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാനുണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ലെന്ന് റിപ്പോർട്ട്. അല്ലെങ്കിൽ തന്നെ സാമ്പത്തീക മാന്ദ്യത്തിലായിരുന്ന പാക്കിസ്ഥാൻ യുദ്ധ ഭിഷണി കൂടി വന്നതോടെ വിപണിയിൽ കൂപ്പ് കുത്തുകയായിരുന്നു.
ഏതൊരു രാജ്യത്തെയും സംബന്ധിച്ച് അവിടത്തെ ഓഹരി വിപണി വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയോടുള്ള കളിയില്‍ പാക് ഓഹരി വിപണി നിലംപരിശായി എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനുള്ളില്‍ പാക് വിപണി മൂല്യത്തില്‍ 1.3 ട്രില്യണ്‍ രൂപയുടെ ഇടിവാണുണ്ടായത്. ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം കെഎസ്ഇ-100 സൂചിക റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്.
കെഎസ്ഇ-100 സൂചിക എക്കാലത്തെയും ഏറ്റവും മോശം ഇന്‍ട്രാഡേ വ്യാപാരത്തിന് സാക്ഷ്യം വഹിച്ചു. സൂചിക ഒറ്റ സെഷനില്‍ 6,400 പോയിന്റിലധികം ഇടിഞ്ഞെന്നു റിപ്പോര്‍ട്ടുകളുണ്ട്. അതായത് വിപണികളുടെ ഒറ്റ ദിവസത്തെ നഷ്ടം 820 ബില്യണ്‍ ഡോളര്‍!
അതേസമയം ഐഎംഎഫ് പാകിസ്താന് വായ്പ അനുവദിച്ചിരിക്കുകയാണ്. 1 ബില്യണ്‍ ഡോളര്‍ വായ്പ കിട്ടും. അതുവഴി താല്‍ക്കാലം അയല്‍ രാജ്യത്തിന് പിടിച്ചുനില്‍ക്കാം. ആഭ്യന്തര കലാപങ്ങള്‍ ഒരുപരിധിവരെ തണുപ്പിക്കാം. എന്നാൽ ഐഎംഎഫ് വായ്പ പാക്കിസ്ഥാന് മേൽ ഒരു വജ്രായുധമായി ഉപയോഗിക്കുകയായിരുന്നു യുഎസ് എന്നും റിപ്പോർട്ടുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന, വിദഗ്ധര്‍ പാപ്പരത്വത്തിന്റെ പടിവാതിക്കലില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താനെ സംബന്ധിച്ച് ഈ വായ്പ വളരെ അനിവാര്യമാണ്.
അതേസമയം ഇന്ത്യ പാകിസ്താന് വായ്പ നല്‍കുന്നതില്‍ കടുത്ത വിയോജിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് രാജ്യാന്തര നാണയനിധി യോഗത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. പാകിസ്താന്‍ ഇത്തരം വായ്പകള്‍ ഭീകരവാദ ഫണ്ടിംഗായി ഉപയോഗിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം. അതേസമയം ഈ തുറുപ്പ്ചീട്ട് യുഎസ് പാകിസ്താനെതിരേ ഉപയോഗിക്കുകയായിരുന്നു. യുഎസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഐഎംഎഫ് പാകിസ്താന് വായ്പ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോട്ടുവച്ച നിബന്ധന ഇന്ത്യയ്ക്ക് നേരെയുള്ള വെടിനിര്‍ത്തല്‍ ആയിരുന്നു.
അതായത് പാകിസ്താന്‍ വാക്കുപാലിച്ച് നല്ലകുട്ടി ആയാല്‍ 1 ബില്യണ്‍ ഡോളര്‍ വായ്പ കിട്ടും. അതുവഴി താല്‍ക്കാലം അയല്‍ രാജ്യത്തിന് പിടിച്ചുനില്‍ക്കാം. ആഭ്യന്തര കലാപങ്ങള്‍ ഒരുപരിധിവരെ തണുപ്പിക്കാം. അതേസമയം പാകിസ്താന്‍ വെടിനിര്‍ത്തല്‍ നിബന്ധനക ലംഘിച്ചുവെന്ന് ഇന്നലെ രാത്രി തന്നെ ഇന്ത്യന്‍ സൈനം പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. ഇവിടെ ഇനി യുഎസിന്റെ തീരുമാനം പ്രധാനമാകും.