ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ആസ്ട്രൽ പ്രൊജക്‌ഷനെയാണ് നന്തൻകോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദൽ ജിൻസൻ രാജ നിയമക്കുരുക്ക് ഒഴിവാക്കാൻ കൂട്ട് പിടിച്ചത്.എന്നാൽ മനഃശാസ്ത്രജ്ഞര്‍ പ്രതിയുടെ വാദങ്ങള്‍ പൊളിച്ചു. ആത്മാവിനെ ശരീരത്തില്‍നിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമാണു താന്‍ നടത്തിയതെന്നായിരുന്നു കേഡല്‍ ജിന്‍സണ്‍ രാജ പൊലീസിനോട് ആദ്യം പറഞ്ഞ കഥ.
2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരെയാണു രാജ ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ കൊലപ്പെടുത്തിയത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ പരിശോധനയ്ക്കു വിധേയനാക്കുകയും ഡോക്ടറുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. കേഡലിനു മാനസികമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ഇതോടെ ബോധ്യപ്പെട്ടു. വീട്ടില്‍ നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമായാണു കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഒടുവില്‍ കേഡല്‍ പൊലീസിനോട് വെളിപ്പെടുത്തി.
ഇപ്പോൾ എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശേഷം വാദം കേട്ട് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
ഇതോടെ കേദൽ പറഞ്ഞ ആസ്ട്രൽ പ്രൊജക്ഷൻ വീണ്ടും ചർച്ചയാകുകയാണ്. എന്താണ് ആസ്ട്രൽ പ്രൊജക്ഷൻ എന്ന് നോക്കാം
കൂടു വിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന ഒരുതരം ബ്ലാക്ക് മാജിക് ആണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ദേഹം അഥവാ ആത്മാവ് വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് തോന്നുന്ന അവസ്ഥ. അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരേ സമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെത്തിച്ചേരാന്‍ കഴിയുക. ആസ്ട്രൽ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അർഥം. താന്ത്രിക വിദ്യയിലേതുപോലെയുള്ള മാർഗങ്ങളാണ് ഇതു പരിശീലിക്കുന്ന സാത്താൻ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണത്തിൽ വിജയിച്ചാൽ വിശാലമായതും മറ്റുള്ളവർക്കു കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകുമെന്നാണ് വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പർശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവർ പ്രചരിപ്പിക്കുന്നു.
ആസ്ട്രല്‍ പ്രോജക്ഷന്‍ അഥവാ ഡ്രീം യോഗയില്‍ വര്‍ഷങ്ങളായി അകപ്പെട്ടു പോയവരുണ്ട്. ഉന്മാദത്തിന്റെ അവസ്ഥയില്‍ തുടങ്ങി എന്തോ വലിയ സംഭവമാണെന്ന് ചിന്തിച്ചുകൂട്ടി ഉണ്ടാക്കുന്ന മാനസികാവസ്ഥയാണ് അത്. യോഗയും മെഡിറ്റേഷനും പോലെ ഏഴ് സ്‌റ്റെപ്പുകള്‍ ആദ്യം അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദം ഭ്രാന്തും കടന്നു വികസിക്കുന്നതോടെ കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയില്‍ എത്തുന്നു. ഇത് പഠിപ്പിക്കുന്ന പല വെബ്സൈറ്റുകളും ഇന്ന് കാണാൻ സാധിക്കും.
ആസ്ട്രൽ പ്രൊജക്ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും, ഒരുവിധ ശക്തിക്കും അയാളെ തൊടാനാകില്ല, ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്കു പറക്കാനാകും, ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്, ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും വിശ്വസിപ്പിക്കും എന്നൊക്കെയാണ് ഇവർ വിശ്വസിക്കുന്നത്.
മധ്യകാലത്തിലും മറ്റുമുണ്ടായിരുന്ന താന്ത്രിക ആചാരമായിരുന്നു ഇതെന്നാണ് ഇവരുടെ അവകാശവാദം. കേരളത്തില്‍ നിലനിന്നിരുന്ന ഒടിവിദ്യയെല്ലാം ഇതിന്റെ മറ്റു രൂപങ്ങള്‍ ആണെന്നും ഇവർ പറയപ്പെടുന്നു+. ഇവയെല്ലാം ക്രിമിനല്‍ മനസ്സുള്ള ചിലര്‍ പണം സമ്പാദിക്കാനും മറ്റുവിധത്തിലുള്ള ചൂഷണത്തിനുമായി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങളാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തതാണ്. വിദ്യാഭ്യാസവും ലോകപരിചയവും നേടിയവരെല്ലാം ഇതിനെ മറന്ന് യാത്ര തിരിച്ചപ്പോൾ പുതിയ തലമുറ ഇതിനെ മറ്റൊരു രീതിയിൽ ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിന്റെ പല പ്രാന്തപ്രദേശങ്ങളിലും ഇന്നും ബ്ലാക്ക് മാജിക് പോലെയുള്ള ആചാരങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ് വിവരങ്ങള്‍.