Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചരിത്രമുറങ്ങുന്ന ​ഗോൽകോണ്ട; വിസ്മയങ്ങളുടെ കാവൽ കവാടം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2025, 07:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ട സമുച്ചയങ്ങളിലൊന്ന്. ഇത് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഗോല്‍ക്കൊണ്ട കോട്ട. മഹത്തായ ഭൂതകാലത്തിന്‍റെ സാക്ഷ്യം. വിവിധ രാജവംശങ്ങളുടെ ഉയർച്ചയുടേയും പതനത്തിന്റേയും കഥ ഈ കോട്ടയ്ക്ക് പറയാനുണ്ട്.
കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയുടെയും പഴമയുടെ‌യും മായാത്ത അടയാളം. പടയോട്ടങ്ങളും ചോരപ്പാടുകളും ഏറെക്കണ്ട ഗോല്‍ക്കോണ്ട കോട്ടയിലേക്ക് സഞ്ചാരികളെ കൈപിടിച്ചു നടത്തുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. രഹസ്യങ്ങളും നിഗൂഢതയും കെട്ടുപിണഞ്ഞു കിടക്കുന്ന തുരങ്കങ്ങളും ലോകപ്രസിദ്ധങ്ങളായ രത്നങ്ങളുടെ സൂക്ഷിപ്പു കേന്ദ്രമായതും ചരിത്രത്തിലെ പടപ്പുറപ്പാടുകളുമെല്ലാം ഗോല്‍ക്കൊണ്ടയെ വ്യത്യസ്തമാക്കുന്നു.

വാസ്‌തു വിദ്യ സൗന്ദര്യം കൊണ്ടും, പൈതൃക ഘടനകൊണ്ടും, ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഗോല്‍ക്കൊണ്ട കോട്ടയ്ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ശ്രദ്ധേയമായ സ്ഥാനമാണ്. രജപുത്ര വാസ്‌തു വിദ്യയുമായി ബന്ധപ്പെട്ടാണ് കോട്ടയുടെ വാസ്‌തു വിദ്യയും, ഘടനയും ഒരുക്കിയിരിക്കുന്നത്. വാസ്‌തുവിദ്യ പ്രാധാന്യം കണക്കിലെടുത്ത് 1997 മുതല്‍ യുനെസ്കോ ഗോല്‍ക്കൊണ്ട കോട്ടയെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു
തെക്കേ ഇന്ത്യയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സ്ഥാനങ്ങളില്‍ ഒന്നാണ് ഗോല്‍ക്കോണ്ട കോട്ട. ഗോല്‍ക്കോണ്ടയുടെ ചരിത്രം തേടി ചെന്നാല്‍ എത്തിനില്‍ക്കുക അക്കാലത്തെ കുറേ ആട്ടിടയന്മാരിലാണ്. ഗോല്ല കോണ്ട അഥവാ ആട്ടിടയന്മാരുടെ കുന്ന് എന്നതില്‍ നിന്നുമാണ് ഗൊല്‍ക്കൊണ്ടയെന്ന പേരു ലഭിക്കുന്നത്. അവര്‍ പിന്നീട് അവിടെ കാളി വിഗ്രഹം കണ്ടെത്തുകയും ആരാധന നടത്തുകയും ചെയ്തു. കാലം പോകെ ഇവിടം കാകതീയ രാജവംശത്തിനു കീഴിലാവുകയും ഇന്നു കാണുന്ന കോട്ടയുടെ ആദ്യരൂപം അവര്‍ നിര്‍മ്മിക്കുകയും ചെയ്തു. ഗോല്‍കൊണ്ടയ്ക്ക് ചുറ്റുമുള്ള ഖനികള്‍ ലോകപ്രസിദ്ധങ്ങളായ രത്നങ്ങളുടെ സ്ഥാനമായിരുന്നു. കോഹിന്നൂര്‍ രത്നത്തിന്റെ ആദ്യ അവകാശികളായിരുന്ന കാകതീയ രാജവംശത്തിന് അതുകൊണ്ടുതന്ന വെല്ലുവിളികള്‍ ധാരാളമുണ്ടായിരുന്നു. മാറിവന്ന ഭരണങ്ങള്‍ ചേര്‍ന്ന് ഗോല്‍ക്കോണ്ടയെ പ്രത്യേകതയുള്ള ഒരിടമാക്കി മാറ്റി.
ഗോല്‍ക്കോണ്ടയുടെ ചരിത്രം രത്നങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. സമ്പന്നമായ ഭൂതകാലവും പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികളും എല്ലാം ചേര്‍ന്ന് ഗോല്‍ക്കോണ്ടയെ ഏറെ പ്രത്യേകതയുള്ളതാക്കുന്നു.
ചരിത്രം: എഡി 13-ാം നൂറ്റാണ്ടില്‍ കാകതീയ രാജാക്കന്മാരാണ് ഗോല്‍കൊണ്ട കോട്ടയുടെ നിർമാണത്തിന് തുടക്കമിട്ടത്. ഇടയൻ കുന്ന് എന്ന് അര്‍ത്ഥം വരുന്ന ‘ഗൊല്ല കൊണ്ട’ എന്നായിരുന്നു മണ്ണുകൊണ്ട് നിര്‍മ്മിച്ച ഈ കോട്ടയുടെ പേര്. പിന്നീട് പ്രതാപശാലികളായ ഖുതുബ് ഷാഹി രാജവംശം ‘ഗൊല്ല കൊണ്ട’ കീഴടക്കി.

മുഹമ്മദ് കുലി കുത്തബ് ഷായുടെ ഭരണത്തിൽ 1575-ല്‍ കോട്ട പുനര്‍നിര്‍മ്മിച്ചു. അദ്ദേഹം കോട്ടയ്ക്ക് ഗോൽക്കൊണ്ട എന്ന് നാമകരണം ചെയ്യുകയും ചെയ്‌തു. ഖുതുബ് ഷാഹികളുടെയും, നിസാമുകളുടെയും വസതിയായിരുന്നു ഈ മനോഹരമായ കൊട്ടാരം.

നവാബി സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കോട്ടയിൽ നിരവധി കൂട്ടിച്ചേർക്കലുകളും ഇതിനിടെ നടത്തി. 1687-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് കോട്ട പിടിച്ചെടുത്തതോടെ ഗോൽക്കൊണ്ടയിലെ ഖുതുബ് ഷാഹികളുടെ ഭരണം അവസാനിച്ചു.

കോട്ടയുടെ പ്രത്യേകതകള്‍: 400 അടി ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് ഗോൽക്കൊണ്ട കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇസ്‌ലാമിക-ഹിന്ദു വാസ്‌തുവിദ്യയുടെ മനോഹരമായ സമന്വയത്തിന്‍റെ ഉദാഹരണമാണ് കോട്ട. കോട്ടയുടെ മതിലുകൾക്ക് 87 കൊത്തളങ്ങളും, 8 കവാടങ്ങളും, 60 അടി വരെ ഉയരവുമുണ്ട്. രാജകുമാരിമാരുടെയും രാജ്ഞിമാരുടെയും മനോഹരവും വിശാലവുമായ വിശ്രമമുറികളും കോട്ടയില്‍ കാണാന്‍ സാധിക്കും. ലോകത്തിലെ ജനപ്രിയ വജ്രങ്ങളുടെയെല്ലാം ഉത്ഭവം ഗോൽക്കൊണ്ടയില്‍ നിന്നാണ്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊഹിനൂര്‍.

ചരിത്രമുറങ്ങുന്ന കോട്ട കാണാം: വർഷത്തിൽ ഏത് സമയത്തും ഗോൽക്കൊണ്ട കോട്ട സന്ദർശിക്കാമെങ്കിലും, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കോട്ടയിലേക്കുള്ള ടൂർ ആസൂത്രണം ചെയ്യുന്നതാണ് വിനോദസഞ്ചാരികൾക്ക് ഉചിതം. പ്രശസ്‌തമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വദിക്കണമെങ്കില്‍ വൈകുന്നേരങ്ങളിൽ കോട്ടയിലേക്ക് പോകണം.

അതേസമയം വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ഗോൽക്കൊണ്ട കോട്ട സന്ദർശിക്കുന്നത് ഒഴിവാക്കണം. വിസ്‌മയിപ്പിക്കുന്ന ശബ്‌ദ -പ്രകാശ പ്രദർശനം, കോട്ടയുടെ മുകൾ ഭാഗത്ത് നിന്നുള്ള മനോഹരമായ സൂര്യാസ്‌തമയ കാഴ്‌ച, സ്‌മാരകവുമായി ബന്ധപ്പെട്ട നിഗൂഢതകൾ എന്നിവയാണ് രാജ്യത്തും വിദേശത്തും കോട്ടയെ ജനപ്രീതി നേടാൻ സഹായിച്ചത്.

ReadAlso:

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

സൂഫി സന്യാസിയുടെ ഐതിഹ്യമുള്ള താഴ്‌വര: കശ്മീരിലെ ദൂദ്‌പഥ്രിയിലേക്ക് ഒരു യാത്ര

കോട്ടയ്ക്ക് ചുറ്റുമായുള്ള നാല് കവാടങ്ങളിലൂടെയും അകത്തേക്ക് പ്രവേശിക്കാനാകും. കോട്ടയിലെത്താൻ ഒരാൾക്ക് ആകെ എത്ര പടികൾ താണ്ടണം എന്ന് വ്യക്തമല്ലെങ്കിലും സന്ദർശകർ 366 പടികളിൽ കുറയാതെ കയറേണ്ടതുണ്ട്. നിലവിൽ കിഴക്ക് ഭാഗത്തെ ഗേറ്റ് മാത്രമാണ് സന്ദർശനത്തിനായി തുറന്നിരിക്കുന്നത്.

ജുമ മസ്‌ജിദ് റോഡില്‍ നിന്നാണ് കോട്ടയിലേക്കുള്ള പ്രധാന കവാടം ആരംഭിക്കുന്നത്. രണ്ട് പ്രവേശന കവാടങ്ങള്‍ കൂടിയുള്ള ഒരു വലിയ തുറന്ന സ്ഥലത്തേക്കാണ് ഇതുവഴി ചെന്നെത്തുക. ഇവിടെ നിന്നും കിഴക്കോട്ടും വടക്കോട്ടുമായി വീണ്ടും രണ്ട് കവാടങ്ങള്‍. ആദ്യ കവാടത്തിലൂടെ കയറിച്ചെല്ലുന്നത് മുഹമ്മദ് നബിയുടെ ആരാധനാലയത്തിലേക്കാണ്.

രണ്ടാമത്തെ കവാടം വഴി സരസ്വതി, ലക്ഷ്‌മി ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ചെറിയ ക്ഷേത്രത്തിലെത്താം. നവാബി വാസ്‌തുവിദ്യ ശൈലി പ്രകടമാക്കുന്ന ബാലാഹിസർ ദർവാസയാണ് പ്രാധാന്യമുള്ള മറ്റൊരു കവാടം.

 

Tags: HYDERABADgolkonda

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies