പാലക്കാട്: പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് ക്രൂര മർദ്ദനം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്കേറ്റത്. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഹഫീസിന്റെ തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേറ്റു. ഞായറാഴ്ച പട്ടാമ്പി കൽപക സെന്‍ററിലാണ് സംഭവം ഉണ്ടായത്.

തലയോട്ടിക്ക് പരിക്കേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.തര്‍ക്കം പരിഹരിക്കുന്നതിനിടെ 15 പേരങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചതായാണ് പരാതി.
മര്‍ദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്‍റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകുമെന്നും ഹഫീസിന്‍റെ മാതാവ് പറഞ്ഞു. അതേസമയം, കുടുംബത്തിന്‍റെ പരാതിയിൽ കേസെടുത്തതായി പട്ടാമ്പി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
















